Kerala

ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് എ.കെ ബാലന്‍

ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ഒരു കേന്ദ്രത്തിൽ നിന്നാണ് വാർത്തകൾ പടച്ചുവിട്ടത്. പ്രതിഷേധക്കാർ പാഠം പഠിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.

ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്‍റെ മനസിലുണ്ടായിരുന്നില്ല. തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിൻമാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാർഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാർത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.