Kerala

നടിയെ അക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകുന്നതിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ ഇന്ന് സമീപിക്കും.

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ വിശദീകരണം നൽകുവാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ധേശിച്ചിരുന്നു. എന്നാൽ ഹർജിയിൽ അതിജീവിത ഉന്നയിച്ച പ്രധാന വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ നിലപാട്. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തളളിയിരുന്നുവെന്ന് സർക്കാർ ബുധനാഴ്ച ഹൈക്കോടതിയെ അറിയിക്കും. കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേ സമയം തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ ഇന്ന് സമീപിക്കും കേസിൽ തെളിവുകൾ കൂടുതൽ ശേഖരിക്കാനുണ്ടെന്ന് സർക്കാർ വാദം.