സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനുള്ള ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു. നിലവിൽ 40 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. മലപ്പുറത്താണ് കൂടുതൽ രോഗികൾ. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും മ്യൂക്കർമൈക്കോസിസ് ബാധിച്ചവരുടെ എണ്ണം കൂടി. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്രഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ഓഡിറ്റിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവരം ശേഖരിച്ച് ക്രോഡീകരിക്കും. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കാൻ ആലോചിച്ചിരുന്നെങ്കിലും നിലവിൽ ചികിത്സയ്ക്കായി അന്തർദേശീയ തലത്തിൽ അംഗീകരിച്ച പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് തീരുമാനം. അനിയന്ത്രിതമായ പ്രമേഹമുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞ വരിലുമാണ് ബ്ലാക്ക് ഫംഗസ് കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുന്നുണ്ട്. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ മരുന്ന് എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 20 രോഗികളാണ് ഇവിടെ ചികിൽസയിലുള്ളത്. ക്ഷാമം നേരിടുന്ന മരുന്നിന് പകരം ആംഫോടെറിസിൻ മരുന്ന് ഡോസ് കുറച്ചു നൽകിയാണ് നിലവിൽ ചികിത്സ. ഇന്ന് മരുന്ന് എത്തിക്കുമെന്ന് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
Related News
മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി
മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്‍.ഡി.എഫിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കിൽ […]
കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു
കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ദീർഘദൂര സർവീസുകൾ ഓണാവധികൾ കണക്കിലെടുത്താണ് പുനഃരാരംഭിച്ചത്. സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്സൈറ്റിൽ ലഭ്യമാണ്.
എന്‍ഡിആര്‍എഫും സൈന്യവും കൊക്കയാറിലെത്തി; എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുമെന്ന് റവന്യുമന്ത്രി
രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി കെ രാജന് ഇടുക്കി കൊക്കയാറിലെത്തി. ഇടുക്കിയിലേക്ക് എന്‍ഡിആര്‍എഫും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയെന്ന് മന്ത്രി അറിയിച്ചു. കാക്കയാറിലേക്കുള്ള വഴികളില്‍ ഇപ്പോഴും ഗതാഗത തടസം നേരിടുന്നുണ്ട്. ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമില്ലെന്നാണ് വിവരം. കൊക്കയാറില്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്ത് കോട്ടയത്തും ഇടുക്കിയിലുമാണ് മഴക്കെടുതി രൂക്ഷമായത്. കോട്ടയത്ത് മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. ഇടുക്കിയില്‍ എട്ടുപേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ഏന്തയാര്‍ വല്യന്ത […]