രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍(ഡിറ്റെന്‍ഷന്‍ സെന്റര്‍) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്കി.
Related News
കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്ക് ഇനി അവധി,സുപ്രീം കോടതിയുടെ നിർദ്ദേശം
കഴിഞ്ഞ ഏഴ് മാസക്കാലമായി കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഡോക്ടർമാർക്ക് ഇനി അവധി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തുടർച്ചയായ ജോലി ഒരുപക്ഷെ അവരെ മാനസികമായി ബാധിച്ചിട്ടുണ്ടായിരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 7 -8 മാസക്കാലമായി യാതൊരു ഇടവേളയുമില്ലാതെ തുടർച്ചയായ ജോലിയിലാണ് ഡോക്ടർമാർ. വളരെ വേദനാജനകാമാണത്. ഒരുപക്ഷെ അവരെയത് മാനസികമായി ബാധിച്ചിട്ടുണ്ടാകാം. നിങ്ങൾ നിർദ്ദേശം സ്വീകരിച്ച് അവർക്ക് കുറച്ച് അവധി കൊടുക്കൂ.” സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കോടതിയുടെ നിർദ്ദേശം സ്വീകരിച്ച് […]
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]
ബാലഭാസ്കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്നത് അര്‍ജുനെന്ന് മൊഴി
അപകടത്തില്‍പ്പെട്ട ബാലഭാസ്കറിന്റെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ ബാലഭാസ്കറിനെ കണ്ട ദൃക്സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ജ്യൂസ് കടയിലേക്ക് വരുമ്പോഴും തിരിച്ചുപോയപ്പോഴും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഇവരുടെ മൊഴി. അപകടം നടക്കുന്ന ദിവസം പുലര്‍ച്ചെ 2 മണിയോടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ബാലഭാസ്കര്‍ എത്തിയിരുന്നു. ഈസമയത്ത് ഇവിടെയുണ്ടായിരുന്ന കൊല്ലം തേവലക്കര സ്വദേശികളായ മൂന്നുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഡ്രൈവര്‍ അര്ജുന് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്തെ […]