India National

കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ട്വിറ്റര്‍ അക്കൗണ്ടിലെ പദവി മാറ്റം മുന്‍നിര്‍ത്തി താന്‍ കോണ്ഗ്ര സ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററില്‍ കോണ്ഗ്രാസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായെങ്കിലും ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ കോണ്ഗ്ര സ് വിടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സിന്ധ്യ ട്വിറ്ററില്‍ കോണ്ഗ്ര സ് നേതാവ് എന്ന പദവി ഒഴിവാക്കിയാണ് ജനസേവകന്‍, ക്രിക്കറ്റ് ആരാധകന്‍ എന്നീ വിശേഷണങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെയാണ് സിന്ധ്യ കോണ്ഗ്രധസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

മധ്യപ്രദേശിലെ എം.എല്‍.എമാരെ കാണാനില്ലെന്ന വാര്‍ത്തയും വസ്തുതക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ‘ഈ കിംവദന്തികള്‍ അസംബന്ധമാണ്. ആരെയാണ് കാണാതായത്. അവരുടെ പേര് പറയു. അവരുമായി ഇപ്പോള്‍ ഫോണില്‍ സംസാരിക്കാം’ എന്ന് എം.എല്‍.എമാരെ കാണാതായെന്ന വാര്‍ത്തകളെ കുറിച്ച് അദ്ദേഹം പ്രതികരപിച്ചു. 20 കോണ്‍ഗ്രസ് എം.എല്‍.എമാരെ രണ്ട് ദിവസമായി കാണാനില്ലെന്ന വാര്‍ത്തയോടെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാരെയാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിന്ധ്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വരുത്തിയ മാറ്റങ്ങളും സംശയങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.