ജനങ്ങൾക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികവ് മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണെന്ന വെളിപ്പെടുത്തലുമായി ടാറ്റ ട്രസ്റ്റിന്റെ ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020’. 18 സംസ്ഥാനങ്ങളടങ്ങുന്ന ലിസ്റ്റിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, കേരളം എന്നിവയാണ്. രാജ്യത്തെ ഏറ്റവും മോശം നീതി നിർവഹണ സംവിധാനം ഉത്തർപ്രദേശിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആറാം സ്ഥാനത്തുള്ള ഗുജറാത്താണ് ലിസ്റ്റിലെ ഏറ്റവും ‘മികച്ച’ ബി.ജെ.പി സംസ്ഥാനം. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക, ഹരിയാന സംസ്ഥാനങ്ങൾ 2019-ലെ ആദ്യ പതിപ്പിലെ റാങ്കിങ്ങിനേക്കാൾ പിറകിലേക്കു പോയി. ബി.ജെ.പി അധികാരത്തിലില്ലാത്ത ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നില മെച്ചപ്പെടുത്തുകയും ചെയ്തു. ബി.ജെ.പിയിതര സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിന്റെയും ഒഡിഷയുടെയും സ്ഥാനങ്ങൾ പിന്നോട്ടുപോയി.
പൊലീസ്, ജുഡീഷ്യറി, ജയിലുകൾ, നിയമസഹായം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്, കോമൺ കോസ്, കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ദക്ഷ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് – പ്രയാസ്, വിധി സെന്റർ ഫോർ ലീഗൽ പോളിസി, ഹൗ ഇന്ത്യ ലിവ്‌സ് എന്നീ സംഘടനകളുമായി സഹകരിച്ച് ടാറ്റ ട്രസ്റ്റ്‌സ് ആണ് ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. 2019-ൽ ആരംഭിച്ച റിപ്പോർട്ടിന്റെ രണ്ടാം പതിപ്പാണിത്. നീതി ലഭ്യമാക്കുന്നതിന് ഓരോ സംസ്ഥാനവും ഒരുക്കുന്ന സാമ്പത്തികവും ഔദ്യോഗികവുമായ സംവിധാനങ്ങൾ താരതമ്യ
“
‘ഒരു കോടിയിലേറെ ജനസംഖ്യയുള്ള വലുതും മധ്യവലിപ്പമുള്ളതുമായ 18 സംസ്ഥാനങ്ങളിലെയും ഏഴ് ചെറിയ സംസ്ഥാനങ്ങളിലെയും ബഡ്ജറ്റ് വകയിരുത്തൽ, മനുഷ്യ വിഭവശേഷി, അടിസ്ഥാന സൗകര്യം, ജോലിഭാരം, പൊലീസ് സംവിധാനത്തിനുള്ളിലെ വൈവിധ്യം, ജുഡീഷ്യറി, ജയിലുകൾ, നിയമസഹായം എന്നിവയാണ് ഞങ്ങൾ ആധാരമാക്കുന്നത്. ജുഡീഷ്യറിയുടെയും ഗവൺമെന്റ് സംവിധാനങ്ങളുടെയും പൊതുവിവരങ്ങളാണ് അടിസ്ഥാനമാക്കിയത്.’
ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട്
നിയമ നിർവഹണത്തിൽ സ്വയം മെച്ചപ്പെടാനും മറ്റുള്ളവയുമായി മത്സരിക്കാനും ഈ റിപ്പോർട്ട് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ആമുഖത്തിൽ റിട്ട. ജസ്റ്റിസ് മദൻ ബി ലോകുർ പറയുന്നു.