India National

വെള്ളത്തെ ചൊല്ലി തര്‍ക്കം; യു.പിയില്‍ ഗര്‍ഭിണി വെടിയേറ്റ് മരിച്ചു

കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യു.പിയില്‍ ഗര്‍ഭിണിയായ യുവതി വെടിയേറ്റു മരിച്ചു. സമോര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. മംമ്ത എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് വെടിയേറ്റതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.

വെള്ളത്തെ ചൊല്ലി നാല് പുരുഷന്‍മാരടങ്ങുന്ന സംഘം മംമ്തയുമായി വാക്കുതര്‍ക്കത്തിലായി. വഴക്കിനൊടുവില്‍ സന്തോഷ് എന്നയാള്‍ മംമ്തക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മംമ്ത ഇതിന് മുന്‍പും മറ്റ് ഗ്രാമവാസികളുമായി സ്ഥിരം വഴക്കിടാറുണ്ടെന്ന് ഗ്രാമത്തലവന്‍ ഭാനു പ്രതാപ് പറഞ്ഞു. സംഭവത്തില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംമ്തയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.