വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ചായിരുന്നു ഹർജി.
Related News
ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്
ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽനാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരുക്കേറ്റു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.
രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി; ത്രിലോക്പൂരില്‍ സംഘര്‍ഷാവസ്ഥ
ന്യൂഡല്‍ഹി: കിഴക്കന്‍ ഡെല്‍ഹിയിലെ ത്രിലോക്പൂരില്‍ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് പശുക്കള്‍ ചത്തുകിടക്കുന്നതായി പോലീസിന് അറിയിപ്പ് ലഭിച്ചു. സ്ഥലത്ത് എത്തിയ പോലീസ് അവയെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രണ്ടുപേരെ പ്രദേശത്ത്നിന്ന് കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ഗുജറാത്തിലെ മൂന്ന് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട്
സമീർ ഖാൻ പത്താൻ, ഹാജി ഇസ്മായിൽ, കാസിം ജാഫർ എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഹർജിത് സിങ് ബേദിയുടെ സൂക്ഷ്മമായ റിപ്പോർട്ടിലാണ് ഈ കൊലപാതകങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാമിർ പത്താന്റെ വ്യാജ ഏട്ടുമുറ്റൽ 2002 ഒക്ടോബറിലെ ഗോധ്ര കലാപത്തിന് തൊട്ടുടനെയാണ് നടക്കുന്നത്. കലാപത്തിൽ മുസ്ലിംങ്ങൾ കൊല്ലപ്പെട്ടതിന്റെ അരിശം തീർക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ആളാണ് പത്താന് എന്നായിരുന്നു അന്ന് പോലീസ് […]