ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനിൽ കൊവാക്സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെകാണ് നിർമാതാക്കൾ. ആസ്ട്രസെനിക്കയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഈ രണ്ടു വാക്സിനുകൾക്ക് പുറമേ, റഷ്യയുടെ സ്പുട്നിക് വാക്സിനും വിതരണം ചെയ്യുന്നുണ്ട്.
Related News
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് […]
കൊല്ലത്ത് വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു
കൊല്ലത്ത് ബാർ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശി രാജുവാണ് അടിയേറ്റ് തൽക്ഷണം മരിച്ചത്. രാജുവിനെ അടിച്ചു കൊലപ്പെടുത്തിയ വെട്ടിക്കുന്ന് സ്വദേശി ബിബിനായി പോലീസ് അന്വേഷണം തുടങ്ങി. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ബീച്ചിനരികിലുള്ള ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രാജുവും ബിബിനും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടയിൽ രാജുവിനെ ബിബിൻ അടിച്ചുവീഴ്ത്തി. അടിയുടെ ആഘാതത്തിൽ നിലത്തുവീണ അമ്പത്തിരണ്ടുകാരനായ രാജു തൽക്ഷണം മരിച്ചു. ബാറിനകത്ത് വെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. […]
പരിസ്ഥിതി ശാസ്ത്രജ്ഞനും അധ്യാപകനുമായ എം.കമറുദ്ദീന് കുഞ്ഞ് അന്തരിച്ചു
പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറുമായിരുന്നു എം.കമറുദ്ദീന് കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യ വിരുദ്ധ സമരത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു കമറുദ്ദീന്. കബറടക്കം പെരിങ്ങമ്മല പുത്തൻപള്ളി ജമാഅത്തില്‍ നടക്കും. പെരിങ്ങമ്മലുയും പാലോടും ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ പ്രാധാന്യം ലോകത്തെ അറിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനില്‍ പ്രധാനിയായിരുന്നു കമറുദ്ദീന് കുഞ്ഞ്. പാലോട് ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ അധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി […]