പാർട്ടി പ്രതിനിധിയായി ജയിച്ച ശേഷം നിർദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യ അധാർമികതയെന്ന് ഹൈകോടതി. പാർട്ടി നിർദേശം ലംഘിച്ചതിന് തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത് ശരിവെച്ചു. തെഞ്ഞെടുക്കപ്പെട്ട വ്യക്തി താൻ അംഗമായ പാർട്ടിയുടെ നിർദേശം പാലിക്കാത്തത് കൂറുമാറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണമെന്നാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. ഇതു തന്നെയാണ് ജനാധിപത്യ ഭരണ ക്രമത്തിന്റെ മുഖമുദ്ര. താൻ അംഗമായ പാർട്ടിയുടെ നിയമം കൂടി പാലിക്കാൻ അംഗമെന്ന നിലയിൽ ആ വ്യക്തി ബാധ്യസ്ഥനാണ്. ഭരണ സ്ഥിരതയ്ക്കുവേണ്ടി ധാരണകൾ പാലിക്കാൻ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായ ജനപ്രതിനിധികൾ ബാധ്യസ്ഥരാണന്നും കോടതി.
Related News
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് കടകംപള്ളി
ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറെപ്പേരെയെല്ലാം കബളിപ്പിക്കാൻ വർഗീയ ഭ്രാന്തന്മാർക്ക് കഴിഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ തെറ്റായി ഒന്നും ചെയ്തില്ലെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക. അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ […]
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസ് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംഭവത്തിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം […]