വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
Related News
പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത് എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ് അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]
വട്ടിയൂര്‍ക്കാവ് പ്രചരണം അവസാന ഘട്ടത്തില്‍; യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.എസ്എ.സിന്റെ നിലപാട് സംബന്ധിച്ച വിവാദം അവസാനഘട്ടത്തിലെ പ്രധാന അടിയൊഴുക്കാകും. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മെഗാറോഡ് ഷോ. കലാശക്കൊട്ട് ആവേശകരമാക്കാന്‍ എല്‍ ഡി എഫും ഒരുങ്ങിക്കഴിഞ്ഞു. മറ്റേത് മണ്ഡലത്തിലുമില്ലാത്ത തരത്തില്‍ പിരിമുറുക്കത്തിലേക്കാണ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പോക്ക്. ആദ്യ ഘട്ടത്തിലെ പ്രചരണ മുന്‍തൂക്കം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യു.ഡി.എഫ് പ്രചരണത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്‍.എസ്.എസ് പിന്തുണ ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിന് ആവേശമായെങ്കില്‍ […]
ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 48 മണിക്കൂറായി വെൻറിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷം തീരുമാനിക്കും. കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച കുട്ടിയെ 48 മണിക്കൂർ നിരീക്ഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലന്നാണ് വിദഗ്ദ സംഘം വിലയിരുത്തിയത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ സ്കാനിംഗ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന നിഗമനത്തിൽ എത്തിയത്. […]