തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു നൽകിയ പരാതിയിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരും എസ്. എഫ്.ഐ നൽകിയ പരാതിയിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരുമാണ് നിലവിൽ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ കൊളേജ് ഹോസ്റ്റലിൽ വച്ച് മര്‍ദ്ദിച്ച മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. നിതിന്റെ സർട്ടിഫിക്കറ്റുകൾ മഹേഷ് കത്തിച്ചതായും പരാതിയിട്ടുണ്ട്. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു. അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് ഇന്ന് അവധിയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാൻ പ്രിൻസിപ്പാൽ തീരുമാനിച്ചിട്ടുണ്ട്.
Related News
ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. അതേസമയം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്. 28 […]
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു
വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്. ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ […]
വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നു
വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’ എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നത്. സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ […]