ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
Related News
മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടം
മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പൊതുറോഡുകൾ നല്ല രീതിയിൽ പരിപാലിക്കാൻ സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം. റോഡിൽ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഇത് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ അതിൽ സർക്കാർ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. മഴ മൂലം […]
ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന് നിരോധിച്ചു; കാരണമിതാണ്
സസ്യാഹാരികള്‍ക്ക് മാത്രമല്ല ഇടയ്ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്. വീണ്ടും വീണ്ടും വാരിക്കഴിയ്ക്കാന്‍ തോന്നുന്ന ഫ്ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ജൂരിയന് മുന്നിലെത്തുന്നത്. കോളിഫഌവര്‍ ആയതുകൊണ്ട് തന്നെ വിശ്വസിച്ച് കഴിയ്ക്കാമെന്ന് പലരും കരുതുന്നുമുണ്ട്. എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന് ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്നങ്ങളും […]
ഞാൻ സാറല്ല, പേരു വിളിക്കൂ; വിദ്യാർത്ഥികളെ കൈയിലെടുത്ത് രാഹുൽഗാന്ധി
ന്യൂഡൽഹി: തന്നെ സാർ എന്നു വിളിച്ച കോളജ് വിദ്യാർത്ഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പുതുച്ചേരിയിൽ കോളജ് വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. സർ എന്നു വിളിച്ചു ചോദ്യം തുടങ്ങിയ വിദ്യാർത്ഥിയോട്, ‘എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ’ – എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന്റെ വീഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഭാരതീദാസൻ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാർത്ഥികളുമായുള്ള സംവാദം. […]