തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോവുകയാണ് വേണ്ടത്, എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിച്ചാൽ അടിച്ച് ഒതുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ലെന്നാണ് പ്രധാനവിമര്‍ശം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്‍പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് കമ്മിറ്റി കണ്‍വീനര്‍. അതേസമയം കോളജീയേറ്റ് വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കൊടികള്‍ അഴിച്ചുമാറ്റി.
കുത്തിയത് ശിവരഞ്ജിത്ത് എന്ന് മൊഴി
യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിൽ അഖിലിന്റെ മൊഴി രേഖപ്പെടുത്തി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് രണ്ട് തവണ തന്നെ ആക്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. നസീം, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ പിടിച്ചുനിര്‍ത്തിയെന്നും, എസ്.എഫ്.ഐ നേതാക്കള്‍ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായും അഖില്‍ പറഞ്ഞു.
ജീവനില്‍ പേടിയുണ്ട്, പൊലീസിനെ വിശ്വാസമില്ലെന്നും നിഖില
പൊലീസിന് മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് നിഖില.യൂണിവേഴ്സിറ്റി കോളജില്‍ പ്രശ്നമുണ്ടായ സമയത്ത് തന്റെ ഒപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ജീവനില്‍ പേടിയുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില മീഡിയവണിനോട് പറഞ്ഞു.
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും
നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കര്‍ക്കിടകം പിറന്നു; രാമായണ മാസത്തിന് തുടക്കമായി
കര്‍ക്കിടകമാസത്തിന് ഇന്ന് തുടക്കം. രാമായണ മാസത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും തുടക്കമായി. മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയാണ് സമ്മാനിക്കാറ്. ഇത്തവണ പക്ഷേ മഴയില്ല . ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണത്തിനും തുടക്കമായി. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കാലത്ത് കള്ളകര്‍ക്കടകത്തിന്റെ ആകുലതകളെ അകറ്റാന്‍ ഭക്തിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു തലമുറ. കര്‍ക്കിടകത്തിന് തലേ നാള്‍ വീടും […]
പഠന സൌകര്യമില്ല; വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍
പഠന സൌകര്യമോ അടിസ്ഥാന സൌകര്യമോ ഒരുക്കാതെ വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ വഴക്കുമ്പാറ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രഗല്‍ഭരായ സ്ഥിരം അധ്യാപകര്‍ ഇവര്‍ക്ക് പുറമെ വിരമിച്ച പ്രമുഖരായ അധ്യാപകരുടെ ക്ലാസുകള്‍. വിശാലമായ ലൈബ്രറി, താമസിക്കാന്‍ സൌകര്യപ്രദമായ ഇടങ്ങള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍ വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു സ്ഥാപനത്തിന്റെ ബ്രോഷറില്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സ്ഥാപനത്തില്‍ പ്രവേശനം നേടിയതെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനൊക്കെ പുറമെയാണ് ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറിയില്‍ ഇരിക്കേണ്ട ഗതികേട്. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. […]
ഇഞ്ചി ‘കടിച്ച്’ കേരളം
സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്നു. 200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില. ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്. വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില. അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി. […]
കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്
കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്. തൊഴിലാളികള്‍ ലോറിയില്‍ നിന്ന് ഗോതമ്പ് ഇറക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉപയോഗശൂന്യമായ ഇരുപത്തിനാല് ലോഡ് ഗോതമ്പും തിരിച്ചെടുക്കുമെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിനില്‍ തിക്കോടിയിലെത്തിച്ച 5000 ചാക്ക് ഗോതമ്പാണ് കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ ചാക്കുകളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ മടിച്ചു.പല ചാക്കുകളും ഈച്ച പൊതിഞ്ഞ നിലയിലായിരുന്നു. ചാക്ക് പരിശോധിച്ചതോടെ ഗോതമ്പ് ഉപയോഗശൂന്യമാണെന്ന് ബോധ്യമായി.തുടര്‍ന്ന് തൊഴിലാളികള്‍ […]












