ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.
Kerala
എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികളായ കാഞ്ചനയും മാധവ് കെ.വർമ്മയും ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. പതിവിനു വിപരീതമായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർക്ക് തന്ത്രിയും നിലവിലെ മേൽശാന്തിമാരും ചേർന്ന് പരിശീലനം നൽകും. ചിങ്ങമാസ പൂജകൾക്ക് ശേഷം ആഗസ്ത് 21ന് രാത്രി ക്ഷേത്രനടയടയ്ക്കും.
വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും
കൃത്രിമക്കാലുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം എംജി കോളജില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാം. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്. മീഡിയ വണ്‍ ഇംപാക്ട്.
കവളപ്പാറ ദുരന്തം; തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്, ഇനി കണ്ടെത്താനുള്ളത് 21 പേരെ
കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവൻ പേരെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി […]
പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട; ഇന്ന് ചിങ്ങം ഒന്ന്
പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി. വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ. പഞ്ഞമാസം മാത്രമായിരുന്നില്ല ചിങ്ങത്തിന് മുന്നേയുള്ള […]
പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം
പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം. ഒരാഴ്ച കൊണ്ട് 10 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. വെള്ളം കയറി കെ.എസ്.ആര്‍.ടി.സിയുടെ പല ഡിപ്പോകളും നശിച്ചിട്ടുണ്ട്. പ്രളയം രൂക്ഷമായ ഈ മാസം എട്ട് മുതല്‍ ഒരാഴ്ച കൊണ്ട് വരുമാനത്തില്‍ വന്‍ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് ഉത്തരമേഖലയിലാണ്. അഞ്ച് ദിവസം കൊണ്ട് ആറു കോടി രൂപയിലേറെ വരുമാനത്തില്‍ നഷ്ടമുണ്ടായി. സാധാരണ ഗതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപ വരെ പ്രതിദിനം ഉത്തരമേഖലയില്‍ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ […]
പ്രളയം; ആശങ്കയൊഴിയാതെ വയനാട്ടിലെ തോട്ടം മേഖല
മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖല ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഇനി ജോലിയെടുക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥയും ദയനീയമാണ്. മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. വയനാട്ടിലെ തേയില തോട്ടം മേഖലയുടെ അവസ്ഥയാണിത്. ഏഴാം തിയതി ഉച്ചക്കുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചലുണ്ടായത്. ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ മൂവായിരത്തോളം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നഷ്ടം തുടരുന്ന സാഹചര്യത്തില്‍, തോട്ടം വേഗത്തില്‍ തുറക്കാനുള്ള നടപടികളാണ് മാനേജുമെന്റുകള്‍ നോക്കുന്നത്.
നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും- ജി. സുധാകരന്‍
നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. റോഡിലുള്ള പാറകള്‍ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് നാടുകാണി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വലിയ പാറകള്‍ റോഡില്‍ വീണതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
നാടുകാണിയില്‍ കനത്ത മണ്ണിടിച്ചില്‍
നാടുകാണി ചുരത്തില്‍ കനത്ത നാശം. തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താണു. റോഡിന് കുറുകെ വലിയ പാറകള്‍. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തം. ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും
മഴ മാറി, മാനം തെളിഞ്ഞു; 3 ജില്ലകളിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് മഴ മാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒരു മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല. മൂന്ന് ജില്ലകളില്‍ നല്‍കിയ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ലക്ഷദ്വീപിലും ജാഗ്രതാനിര്‍ദേശങ്ങളില്ല. മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഈ മാസം ആദ്യം […]












