India Kerala

വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം

വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം. കൂടത്തായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് മുക്കിയത്. രജിസ്റ്ററില്‍ പറയുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസിലില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. റിപ്പോര്‍ട്ട് കാണാനില്ലെന്ന് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം റോയിയെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടുപ്രതി മാത്യുവിനെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

India Kerala

ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.താല്‍കാലിക നിയമനങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉട്ടരവിട്ടു. വിവിധ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവര്‍മാരെ സ്വന്തം ഇഷ്ടപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ രീതി അവസാനിപ്പിച്ച് ഉടന്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.118 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്. ഒരു വാഹനം […]

India Kerala

മറയൂരില്‍ വീണ്ടും ഒറ്റയാന്റെ കൊലവിളി

മറയൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ തകർന്നു. പത്തടിപ്പാലം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാന്‍ മൂന്നു വീടുകളുടെ മുന്‍വശമാണ് തകർത്തത്. നാളുകളായി ഭീതി പടർത്തുന്ന ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂർ പത്തടിപ്പാലം കോളനിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഒറ്റയാന്‍ കൊലവിളി നടത്തിയത്. കോളനി നിവാസി കൃഷ്ണന്റെ വീടിന്റെ വരാന്തക്ക് മുകളിലെ ഷീറ്റുകളും തൂണും, ഭിത്തിയുമടക്കം പൂർണമായും ആന തകർത്തു. അര മണിക്കൂറോളം ചിന്നംവിളിച്ച് കാട്ടാന കൃഷ്ണന്റെ വീടിനു സമീപത്ത് നിലയുറപ്പിച്ചു. […]

India Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം

തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.

India Kerala

മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുത്ത സാങ്കേതിക സമിതിയുടെ നടപടി ഇന്ന് മരട് നഗരസഭ കൗൺസിൽ അംഗീകരിക്കും. എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും ചേർന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിൽ അഗീകാരത്തോടെ ഇന്ന് തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും എന്ന് സാങ്കേതിക സമിതി ഉറപ്പ് നൽകി. മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ്‌ എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടു കമ്പനികൾ തന്നെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിലിന്റെ അംഗീകാരത്തോടെ […]

India Kerala

കുളത്തുപ്പുഴയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച: നാല് കാണിക്ക വഞ്ചികള്‍ കടത്തി

ഒരുമാസത്തിനിടെ കുളത്തുപ്പുഴയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. കുളത്തുപ്പുഴ ടൗണ്‍ ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നാല് കാണിക്ക വഞ്ചികള്‍ മോഷ്ടാക്കള്‍ കടത്തി. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് കവര്‍ച്ച ആദ്യമറിഞ്ഞത്. തുടര്‍ന്ന് കുളത്തുപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയകാം കവര്‍ച്ച നടന്നതെനാണ് പ്രാഥമിക നിഗമനം. ഒരു മാസത്തെ കാണിക്ക തുകകള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരുമാസം മുമ്ബും ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. […]

India Kerala

ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു

ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില്‍ മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്‍കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

India Kerala

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി

ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടർച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയിൽ സർവീസുകൾ മുടങ്ങുന്നത്.ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ന് 321 സർവീസുകൾ ഇതുവരെയായി റദ്ദാക്കി.തെക്കൻമേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സർവീസുകൾ മുടങ്ങിയിരുന്നു. താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി […]

India Kerala

അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയെന്ന് ജോളിയുടെ മൊഴി

ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്‍കി. പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് […]

India Kerala

ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്

ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.