Kerala

സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി

സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലും 1,300ാം റങ്കുകാരനും മുന്നാക്ക സംവരണത്തില്‍ പ്രവേശനം ലഭിച്ചു. കെല്ലം ടി.കെ.എമ്മില്‍ 763 ഉം തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ 800മാണ് ഒ.ബി.സി വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്‍ഷം തന്നെ എം.ബി.ബി.എസില്‍ നടപ്പാക്കിയിരുന്നു. ഈ വര്‍ഷമാണ് ഇത് എഞ്ചിനിയറിംഗില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ മാനദണ്ഡങ്ങള്‍‌ അനുസരിച്ച് അദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.

Kerala

മുന്നാക്ക സംവരണത്തില്‍ മെറിറ്റും അട്ടിമറിക്കപ്പെട്ടു

കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ മെരിറ്റും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. ഈഴവ സംവരണത്തിലെ അവസാന റാങ്ക് 1654 ഉം മുസ്ലിം വിഭാഗത്തിലെ അവസാന റാങ്ക് 1417 ഉം ആയപ്പോഴാണ് റാങ്ക് ലിസ്റ്റില്‍ താഴെയുള്ളയാള്‍ക്ക് മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചത്.