UN Security council – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Jun 2022 08:27:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UN Security council – malayalees.ch https://malayalees.ch 32 32 ആരാണ് രുചിര കാംബോജ്? അറിയാം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ കുറിച്ച് https://malayalees.ch/who-is-ruchira-kamboj/ Wed, 22 Jun 2022 08:27:18 +0000 https://malayalees.ch/?p=63724 മുതിർന്ന നയതന്ത്രജ്ഞ രുചിര കാംബോജ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കാൻ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ് രുചിര കാംബോജ്. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് കാംബോജ് എത്തുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി യുക്രൈൻ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു.

ആരാണ് രുചിര കാംബോജ്?
1987-ലെ സിവിൽ സർവീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ആ വർഷത്തെ ഫോറിൻ സർവീസ് ബാച്ചിലെ ടോപ്പറുമായിരുന്നു കാംബോജ്. 1989-1991 കാലഘട്ടത്തിൽ ഫ്രാൻസിലെ ഇന്ത്യൻ എംബസിയിൽ മൂന്നാം സെക്രട്ടറിയായി നിയമിതയായ രുചിര, ഫ്രാൻസിലെ പാരീസിൽ നയതന്ത്ര യാത്ര ആരംഭിച്ചു. പാരീസിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയെത്തിയ രുചിര 1991-96 കാലഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂറോപ്പ് വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്തു.

1996-1999 കാലഘട്ടത്തിൽ മൗറീഷ്യസിൽ പോർട്ട് ലൂയിസിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയും (സാമ്പത്തികവും വാണിജ്യവും) ചാൻസറി മേധാവിയുമായി സേവനമനുഷ്ഠിച്ചു. 2002-2005 കാലഘട്ടത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ അവർ കൗൺസലറായി നിയമിക്കപ്പെട്ടു, അവിടെ യുഎൻ സമാധാന പരിപാലനം, യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി തുടങ്ങി നിരവധി രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തു.

2011-2014 വരെ, അവർ ഇന്ത്യയുടെ പ്രോട്ടോക്കോൾ ചീഫ് ആയിരുന്നു, ഇന്ത്യൻ ഗവൺമെന്റിൽ ഇതുവരെ ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെയും ഏക വനിതാ നയതന്ത്രജ്ഞയുമാണ്. 2014 ഡിസംബറിൽ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ബ്ലൂ റിബൺ പാനൽ റിപ്പോർട്ട് പുറത്തിറക്കിയ ശേഷം, യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ നവീകരണത്തിലും വിപുലീകരണത്തിലും പ്രവർത്തിച്ച G-4 ടീമിന്റെ ഭാഗമായിരുന്നു അവർ. 2017 ജൂലൈ മുതൽ 2019 മാർച്ച് വരെ, ലെസോത്തോ രാജ്യത്തിന് സമാന്തര അംഗീകാരത്തോടെ, കംബോജ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു.

വ്യവസായിയായ ദിവാകർ കംബോജിനെയാണ് കംബോജ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. രുചിരയുടെ പരേതനായ അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവളുടെ അമ്മ ഒരു എഴുത്തുകാരിയും ഡൽഹി സർവ്വകലാശാലയിലെ സംസ്കൃത പ്രൊഫസറും(റിട്ടയേർഡ്) ആണ്.

]]>
ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു https://malayalees.ch/un-security-council-on-israel-palestine-issue/ Mon, 17 May 2021 06:35:07 +0000 https://malayalees.ch/?p=44205 ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആഹ്വാനം രക്ഷാസമിതി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് തകർന്നത്. ഗസ്സ ആക്രമണത്തെ കുറിച്ച് മൗനം പാലിച്ച യു.എസ് പ്രതിനിധി, ഹമാസിന്‍റെ റോക്കറ്റ് ആക്രമണം സിവിലിയൻ സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്താൻ മറന്നില്ല. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഏറെക്കുറെ സമാന നിലപാടാണ് രക്ഷാസമിതി യോഗത്തിൽ സ്വീകരിച്ചത്.

എന്നാൽ ആക്രമണം ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാൻ ചൈന, തുനീഷ്യ, നോർവെ എന്നീ രാജ്യങ്ങൾ പരമാവധി നയതന്ത്രനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിനിർത്തലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രനീക്കവും ശക്തിപ്പെടുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാനായിരുന്നു ഇവരുടെ നീക്കം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന ആവശ്യവും ചൈന രക്ഷാസമിതിക്കു മുമ്പാകെ ശക്തമായി ഉന്നയിച്ചു. ഇസ്രായേലിനൊപ്പം സ്വതന്ത്ര രാഷ്ട്ര പദവി ഫലസ്തീനും വേണമെന്ന പ്രഖ്യാപിത നിലപാടാണ് യോഗത്തിൽ ഇന്ത്യ അവതരിപ്പിച്ചത്. രക്ഷാസമിതിയുടെ നിസ്സംഗത ഇസ്രായേലിന് ക്രൂരതകൾ തുടരാൻ പ്രേരണയാകുമെന്ന് ഇറാൻ കുറ്റപ്പെടുത്തി. അറബ്, മുസ്‍ലിം കൂട്ടായ്മകളും രക്ഷാസമിതിയുടെ നിസ്സംഗ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.

]]>
വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും; യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു https://malayalees.ch/un-security-council-meets-over-israeli-palestinian-violence-latest-news/ Mon, 17 May 2021 04:29:05 +0000 https://malayalees.ch/?p=44179 വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരമായില്ല. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല.

യോഗത്തിൽ ഇസ്രയേല്‍-പലസ്തീന്‍ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫീസ് തകര്‍ത്തതിനെയും ന്യായീകരിച്ചു. ഹമാസിന്‍റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടേ സാധ്യമാവൂ എന്ന് ഹമാസ് ഡെപ്യൂട്ടി തലവന്‍ മൗസ അബു മര്‍സൂഖ് പറഞ്ഞു.

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പലസ്തീനികളെ വേരോടെ പിഴുതെറിയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് തങ്ങള്‍ മിസൈല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യുഎനിലെ ഇസ്രയേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്‍റെ വാദം.

അതിനിടെ, സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ച് ഇരുപക്ഷവും സമാധാനം പാലിക്കണമെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ ആവർത്തിച്ചു. ഗാസയില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 197 പേരും ഇസ്രയേലില്‍ പത്തുപേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.

]]>
ഇറാനെതിരെ പൂർണ്ണ ഉപരോധം; രക്ഷാസമിതിയില്‍ അമേരിക്കക്ക് ദയനീയ പരാജയം https://malayalees.ch/nearly-all-un-security-council-unites-against-unpleasant-us/ Sat, 22 Aug 2020 14:01:47 +0000 https://malayalees.ch/?p=30683 2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി

ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍മാറുകയായിരുന്നു. കരാറിന് മുമ്പുണ്ടായിരുന്ന ആയുധ ഉപരോധ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടണമെന്ന് രക്ഷാസമിതിയില്‍ അമേരിക്കയുടെ ആവശ്യപ്പെട്ടത്.

ജോയൻറ്​ കോംപ്രഹെൻസിവ്​ പ്ലാൻ ഓഫ്​ ആക്​ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇറാൻ ആണവ കരാറിനൊപ്പമാണ്​ തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്​താവനയിൽ വ്യക്​തമാക്കി. 2018 മേയ്​ എട്ടിന്​ പിൻവാങ്ങിയതോടെ അമേരിക്ക കരാറിന്റെ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട്​ അംഗീകരിക്കില്ലെന്ന്​ ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

തങ്ങൾക്ക്​ തോന്നുന്നതുപോലെ കരാറുകൾ ഉപേക്ഷിക്കുകയും അതിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്​ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ​ലോകവുമാണ്​ ഇപ്പോഴുള്ളതെന്ന്​ യു.എന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിൻസ്​കി പറഞ്ഞു.

]]>
ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി https://malayalees.ch/deeply-grateful-pm-modi-as-india-elected-unopposed-to-un-security-council/ Thu, 18 Jun 2020 12:56:33 +0000 https://malayalees.ch/?p=27274 2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു

021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് ഏഴ്തവണ രക്ഷാസമിതിയംഗമായിരുന്നിട്ടുണ്ട്. 2011-12 കാലയളവിലാണ് ഒടുവില്‍ ഇന്ത്യ രക്ഷസമിതിയംഗമായിരുന്നിട്ടുള്ളത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഊര്‍ജിതമായ സാഹചര്യത്തില്‍ ഇക്കുറി ഇന്ത്യയുടെ താല്‍കാലികാംഗത്വം നിര്‍ണായകമാണ്. സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ത്തു പോരുന്ന ചൈന ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ഇക്കുറി ഇന്ത്യ താല്‍കാലികാംഗമായത്. രക്ഷാസമിതിയംഗമാകാന്‍ നല്‍കിയ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമാധാനത്തിനും സുരക്ഷക്കും സമത്വത്തിനും വേണ്ടി ലോകരാജ്യങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

]]>