Sponsorship – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Dec 2020 04:46:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sponsorship – malayalees.ch https://malayalees.ch 32 32 സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയാല്‍ ഇന്‍ഷൂറന്‍സും അസാധുവാകും https://malayalees.ch/in-saudi-arabia-insurance-will-also-be-void-if-private-sector-employees-change-sponsorship/ Mon, 07 Dec 2020 04:46:41 +0000 https://malayalees.ch/?p=36477 സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കുമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍. പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതുതായി പോളിസി എടുത്താല്‍ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു.

സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ട നിര്‍ബന്ധ ബാധ്യത സ്‌പോണ്‍സര്‍ക്കാണ്. സ്‌പോണ്‍സറുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പ് വരുത്തിയാല്‍ മാത്രമേ അവരുടെ താമസരേഖ ഉള്‍പ്പടെയുള്ളവ പുതുക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുകയുള്ളൂ. എന്നാല്‍ തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നേടിക്കഴിയുന്നതോടെ നിലവിലെ മെഡിക്കല്‍ പോളിസി അസാധുവാകുമെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് വ്യക്തമാക്കി.

നിലവിലെ പോളിസിക്ക് കാലാവധി എത്രയുണ്ടെങ്കിലും പഴയ സ്‌പോണ്‍സര്‍ക്ക് കീഴിലുള്ള ഇന്‍ഷൂറന്‍സ് അതോടെ അവസാനിക്കും. പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതിയതായി പോളിസിയെടുത്താല്‍ മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു. മുന്‍ സ്‌പോണ്‍സര്‍ക്ക് കീഴില്‍ എടുത്ത ഇന്‍ഷൂറന്‍സിന് കാലാവധി ഉണ്ടായിരിക്കേ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് തൊഴിലാളി കൗണ്‍സിലെ സമീപിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.

]]>
സൗദിയിലെ സ്പോൺസർഷിപ്പ് മാറ്റം മാർച്ച് 14 മുതൽ; വീട്ടുജോലിക്കാരുടെ നിയമം പ്രത്യേകം പുറത്തിറക്കും https://malayalees.ch/saudi-arabia-to-remove-key-restrictions-on-foreign-workers/ Fri, 06 Nov 2020 05:08:39 +0000 https://malayalees.ch/?p=34576 സൗദിയിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൽ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങൾക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എൻട്രി, എക്സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള കരാർ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഇതിനാൽ ഇരു വിഭാഗത്തിന്‍റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം പ്രവർത്തിക്കുക.

കഴിഞ്ഞ ദിവസമാണ് അരനൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം തൊഴിൽ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലാകും. റീഎൻട്രി, എക്സിറ്റ്, ജോലി മാറ്റം എന്നിവ തൊഴിലാളിക്ക് ഓൺലൈൻ വഴി ചെയ്യാമെന്നതാണ് സംവിധാനത്തിലെ പ്രധാന നേട്ടം. ഇത് നടപ്പാക്കുന്ന രീതി മന്ത്രാലയം വിശദീകരിച്ചു. റീഎൻട്രി, എക്സിറ്റ്, തൊഴിൽ മാറ്റം എന്നിവ ഉണ്ടാകുമ്പോൾ അക്കാര്യം തൊഴിലുടമയെ ആദ്യം അറിയിക്കണം. തൊഴിൽ കരാർ ലംഘിച്ചാകരുത് മാറ്റങ്ങൾ.

റീ എൻട്രി, എക്സിറ്റ്, തൊഴിൽ മാറ്റം എന്നിവ പ്രവാസികൾക്ക് അബ്ഷീർ വഴി ചെയ്യാം. ഇത് ചെയ്യുമ്പോൾ തൊഴിലുടമയായ വ്യക്തിക്കോ കമ്പനിക്കോ ഇക്കാര്യം സന്ദേശമായി ലഭിക്കും. പണമിടപാടുകളോ മറ്റെന്തെങ്കിലും നടപടി ക്രമങ്ങളോ പൂർത്തിയാക്കാനുണ്ടെങ്കിൽ കമ്പനിക്ക് ഇവരുടെ റീ എൻട്രിയും, എക്സിറ്റും, ജോലി മാറ്റവും തടഞ്ഞു വെക്കാം. എന്നാൽ നിയമ വിരുദ്ധമായാണ് തടഞ്ഞതെങ്കിൽ സ്പോൺസറായ കമ്പനിക്കോ വ്യക്തിക്കോ എതിരെ മന്ത്രാലയം നടപടിയെടുക്കും. ഇടപാടുകൾ ബാക്കി നിൽക്കെ കമ്പനിയോ എക്സിറ്റോ നേടാനാണ് തൊഴിലാളി ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടാൽ വ്യക്തിക്കെതിരെയും നടപടിയുണ്ടാകും. അതായത്, ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് പരാതികളില്‍ നടപടിയെടുക്കാൻ പരിശോധിക്കുക.

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ കരാർ മന്ത്രാലയത്തിന്‍റെ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. ശമ്പളമടക്കം നൽകുന്നതും പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. അതായത് എന്ത് പരാതിയിലും ഇനി മന്ത്രാലയത്തിന്‍റെ കയ്യിൽ രേഖയുണ്ടാകും. ഇരുകൂട്ടരുടേയും അവകാശങ്ങൾ സംരക്ഷിക്കാനാണിത്. ഈ അവകാശങ്ങൾ വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, വീട്ടു കാവൽക്കാർ, തോട്ടം ജീവനക്കാർ, ആയമാർ എന്നിവർക്ക് ബാധകമല്ല. ഇവർക്കായി പ്രത്യേക നിയമം ഉടൻ പുറത്തിറക്കും.

]]>