soldiers – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 04:53:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png soldiers – malayalees.ch https://malayalees.ch 32 32 മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക്, കാർഗിലിൽ വീരമൃത്യു വരിച്ച ഒരു സൈനികന്റെ കഥ https://malayalees.ch/the-story-of-a-soldier-who-died-a-heros-death-in-kargil/ Wed, 26 Jul 2023 04:53:32 +0000 https://malayalees.ch/?p=85032 ഇന്ത്യയുടെ അഭിമാനം കാക്കാൻ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ജെറി പ്രേംരാജ്. മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക് രാജ്യത്തിനായി പൊരുതാൻ ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിൻ്റേത്. ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് 27 വർഷം മാത്രം നീണ്ടുനിന്ന ഈ ധീര ജവാന്റെ ജീവിതം.

മരണത്തിലെക്കോ ജീവിതത്തിലെക്കോ എന്ന ദശാസന്ധി വന്നപ്പോഴും രാജ്യത്തിൻറെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച മനസ്സാണ് ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റേത്. ഏതൊരു ഭാരതീയനേയും പ്രചോദിപ്പിക്കുന്ന ഈ കത്തിലെ വാചകങ്ങൾ തന്നെ അതിന് തെളിവ്. 1999 ജൂലൈ ഏഴിനാണ് ദ്രാസിലെ ടൈർ ഹിൽസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ ക്യാപ്റ്റൻ ജെറി പ്രേം രാജ് വെടിയേറ്റ് വീഴുന്നത്. ഗുരുതരമായി പരിക്കേറ്റിട്ടും ശത്രു ബങ്കറുകൾ പൂർണമായും തകർത്തശേഷമാണ് ധീര ജവാൻ വീരമൃത്യു വരിച്ചത്.

വിവാഹ അവധിയിലിരിക്കെയാണ് തിരികെ യുദ്ധഭൂമിയിലേക്ക് എത്താൻ വിളി വരുന്നത്. രാജ്യത്തിനായി ഒരു മറു ചിന്തയും കൂടാതെ മടങ്ങുകയായിരുന്നു. തിരിച്ചുവന്നത് ദേശീയപതാകയിൽ പൊതിഞ്ഞ്. ഒന്നാംവർഷ ബിരുദ പഠനത്തിനിടെ വ്യോമസേനയിൽ ജോലി ലഭിച്ചതാണ് ജെറി പ്രേംരാജിന്. പക്ഷേ കരസേനയിൽ പ്രവർത്തിക്കണം എന്നതായിരുന്നു ആഗ്രഹം. ആറുവർഷത്തിനുശേഷം ആഗ്രഹം സഫലീകരിച്ചു. ഒടുവിൽ കാർഗിലിൽ നമുക്ക് നഷ്ടപ്പെട്ട 527 ധീര ജവാന്മാരിൽ ഒരാളായി പ്രോജ്ജ്വലമായ ഓർമ്മയുമായി

]]>
കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു https://malayalees.ch/jammu-kashmir-accident-soldiers-death/ Wed, 11 Jan 2023 10:02:08 +0000 https://malayalees.ch/?p=74322 ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം.

കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടമായി വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികവാഹനവുമായുള്ള ആശയ വിനിമയം നിലച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടം സ്ഥിരീകരിയ്ക്കുകയായിരുന്നു. മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നല്കും. പ്രദേശവാസികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ശക്തമായ തെരച്ചിലാണ് കുപ്‌വാരയിൽ അടക്കം സൈന്യം നടത്തുന്നത്.

]]>
പ്രിയപ്പെട്ട അച്ഛന്‍ ഇനി വരില്ല… ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകി കുഞ്ഞുതന്‍വിക് https://malayalees.ch/soldier-vaishakhs-one-year-old-baby/ Mon, 26 Dec 2022 09:36:52 +0000 https://malayalees.ch/?p=73440 സിക്കിമില്‍ അപകടത്തില്‍ മരിച്ചസൈനികന്‍ വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഒരാളുണ്ട് അവിടെ. ആള്‍ക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരന്‍ തന്‍വിക. വൈശാഖിന്റെ ഒരേയൊരു മകന്‍.

അച്ഛന്റെ മരണവാര്‍ത്ത അറിയാതെ ഇപ്പോഴും കളി ചിരികളിലാണ് തന്‍വിക്. വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തന്‍വികിന്റെ ഒന്നാം പിറന്നാള്‍ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നല്‍കിയാണ് വൈശാഖ് ഒടുവില്‍ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി.

മകന്റെ പിറന്നാള്‍ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തന്‍വികിന്റെ ആദ്യ പിറന്നാള്‍ കൊണ്ടാടി. ഓണവും കുടുംബത്തോടൊപ്പം ആഘോഷിച്ചാണ് അന്ന് മടങ്ങിയത്. കുഞ്ഞിന് നിറയെ സമ്മാനങ്ങളുമായി ഉടന്‍ മടങ്ങി വരുമെന്ന് ഉറപ്പ് നല്‍കിയാണ് തിരികെപ്പോയത്…

മടങ്ങിപ്പോകുന്ന അച്ഛന് കവിളില്‍ ഉമ്മ കൊടുത്ത് യാത്രയാക്കുമ്പോഴും ആരും കരുതിയില്ല അത് അവസാന മുത്തമായിരുന്നെന്ന്. വൈശാഖിന്റെ വിയോഗവാര്‍ത്ത ഈ നാടിനെ തേടി എത്തിയപ്പോഴും എല്ലാവരുടേയും കണ്ണ് നനയിപ്പിച്ചത് ഒന്നുമറിയാതെയുളള ഈ ഒന്നര വയസുകാരന്റെ കളിചിരികള്‍..

]]>
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു https://malayalees.ch/terrorist-killed-by-security-forces-in-jammu-kashmir/ Mon, 21 Jun 2021 04:15:12 +0000 https://malayalees.ch/?p=45779 ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത തീവ്രവാദി കമാന്‍ഡര്‍ മുദാസില്‍ പണ്ഡിറ്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സോപോറിലെ ഗുണ്ട് ബ്രത് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ്കുമാര്‍ അറിയിച്ചു.

]]>
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ക്ക് വീരമൃത്യു https://malayalees.ch/22-security-personnel-have-lost-their-lives-in-the-naxal-attack-at-sukma-bijapur-in-chhattisgarh/ Mon, 05 Apr 2021 04:18:48 +0000 https://malayalees.ch/?p=42469 ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത് 22 സുരക്ഷ ഉദ്യോഗസ്ഥര്‍. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബൈജാപൂര്‍ എസ്.പി കമലോചന്‍ കശ്യപാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി.

]]>
സർക്കാരിന്റെ ക്വാറന്റീൻ നിർദേശം; നാട്ടിലേക്ക് വന്നാലും ബുദ്ധിമുട്ടിൽ മലയാളി സൈനികർ https://malayalees.ch/state-government-quarantine-protocol-army-problem/ Sat, 15 Aug 2020 12:49:09 +0000 https://malayalees.ch/?p=30273 അവധിക്ക് നാട്ടിലെത്തുന്ന മലയാളി സൈനികർക്ക് സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ നിർദേശങ്ങൾ തലവേദന. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുന്ന ഇവർക്ക് ഇരുപത്തിയെട്ട് ദിവസം ക്വാറന്റീനിൽ കഴിയണം എന്നതാണ് സൈനികരെ ബുദ്ധിമുട്ടാകുന്നത്.

അനുവദിയ്ക്കപ്പെട്ട അവധി കാലയലവിൽ നാട്ടിലെത്താനും അത്യാവശ്യ കാര്യങ്ങൾ നിവർത്തിക്കാനും ഇവർക്ക് സാധിക്കുന്നില്ല. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ട് ലഭിയ്ക്കുന്നത് പരമാവധി പതിനഞ്ച് ദിവസം മുതൽ ഒരു മാസത്തെ അവധി വരെ മാത്രം.

ഇതുമായി നാട്ടിലെത്തിയാൽ 28 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതാണ് മലയാളികളെ അലട്ടുന്നത്. നിരീക്ഷണ കാലാവധി പകുതി ആയെങ്കിലും കുറച്ച് സ്രവ പരിശോധന ആദ്യ ആഴ്ചയിൽ തന്നെ നടത്തണം എന്ന് ഇവർ പറയുന്നു. ഇക്കാര്യം അഭ്യർത്ഥിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും അപേക്ഷ നൽകി അനുകൂല ഉത്തരവ് കാക്കുകയാണ് മലയാളി സൈനികർ.

മിക്കവാറും സൈനികർ കൊവിഡ് പരിശോധന കഴിഞ്ഞാണ് നാട്ടിൽ എത്തുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഒരു സംസ്ഥാനത്തും സൈനികർക്ക് അവധിയിൽ നാട്ടിലേയ്ക്ക് എത്താൻ കേരളത്തിലേത് പോലെ കർശനമായ വ്യവസ്ഥകളും ഇല്ല. നാട്ടിൽ എത്തുന്ന സൈനികർക്ക് അടുത്ത ദിവസങ്ങളിൽ തന്നെ സ്രവ പരിശോധനയും നടത്തി നൽകാനും മറ്റ് സംസ്ഥാനങ്ങൾ തയാറാണ്.

]]>
പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍: ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ https://malayalees.ch/akistan-moves-20000-additional-soldiers-to-loc-report/ Wed, 01 Jul 2020 07:41:59 +0000 https://malayalees.ch/?p=27864 പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ

പാക് അധിനിവേശ കശ്മീരില്‍ സൈനിക വിന്യാസവുമായി പാകിസ്താന്‍. ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് കശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ.

ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ പാകിസ്താന്‍റെയും പാക് ഭീകര സംഘടനകളുടെയും സഹായം ചൈന തേടുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പാക് അധീന മേഖലയിലായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലാണ് പാകിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടാതെ പാകിസ്താനിലെ ഭീകരസംഘടനയുമായി ചൈനീസ് സൈന്യം ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനകളുണ്ട്.

ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്താൻ വിന്യസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ലഡാക്കിൽ ഇന്ത്യയുമായി സംഘർഷമുണ്ടായതിന് പിന്നാലെ ഏകദേശം ഇത്രത്തോളം സൈനികരെ ചൈന ലഡാക്ക് മേഖലയിൽ വിന്യസിച്ചിരുന്നു.

അതിനിടെ കശ്മീരിൽ സിആര്‍പിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായി. 3 ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റ 2 ജവാന്മാരുടെ നില ഗുരുതരമാണ്. സോപോർ സെക്ടറിൽ നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സൈനിക നടപടി തുടരുകയാണെന്ന് ജമ്മുകശ്മീർ ഡിജിപി ഡിൽബാഗ് സിംഗ് അറിയിച്ചു.

]]>