salman Rushdie – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Aug 2022 08:07:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png salman Rushdie – malayalees.ch https://malayalees.ch 32 32 സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ അതിശയമെന്ന് ആക്രമണകാരി https://malayalees.ch/salman-rushdie-attacker-surprised-survived/ Fri, 19 Aug 2022 08:07:10 +0000 https://malayalees.ch/?p=66669 എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്.

“എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി ഖൊമൈനി പുറപ്പെടുവിച്ച മതശാസന പിന്തുടരുകയാണോ എന്ന് പറയാൻ പ്രതി തയ്യാറായില്ല. ഏറെ വിവാദമായ ‘ദി സാത്താനിക് വേഴ്സസ്’ എഴുതിയതിനു പിന്നാലെയാണ് റുഷ്‌ദിക്കെതിരെ ഖൊമൈനി മതശാസന പുറപ്പെടുവിച്ചത്.

ഈ മാസം 12ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

ഈ മാസം 14ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മകൻ സഫർ റുഷ്ദി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് ഗുരുതരമാണെങ്കിലും പിതാവിൻ്റെ നർമബോധത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന് ചില വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണ് റുഷ്ദി എന്നും മകൻ സഫർ റുഷ്ദി അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് അദ്ദേഹത്തിൻ്റെ ഏജൻ്റ് ആൻഡ്രൂ വൈലി പറഞ്ഞു.

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോ​ഗ്യാവസ്ഥ കൂടി പരി​ഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്.

]]>
‘ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെ’; റുഷ്ദിക്കെതിരായ ഫത്വയെ കുറിച്ച് ആയതുള്ള ഖമനെയ്‌നി പ്രതികരിച്ചതിങ്ങനെ https://malayalees.ch/khamenei-about-fatwa-against-rushdie/ Sat, 13 Aug 2022 12:31:49 +0000 https://malayalees.ch/?p=66381 ഇറാൻ അനുകൂലികളെല്ലാം എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ആഘോഷിക്കുകയാണ്. കഴുത്തിനേറ്റ ഒരു പരുക്ക് ഉൾപ്പെടെ 15 തവണയാണ് അക്രമകാരിയായ ഹാദി മതാർ റുഷ്ദിയെ കുത്തിയത്. 1989 ൽ ഇറാന്റെ ആയത്തുള്ള ഖൊമനെയ്‌നിയിറക്കിയ ഫത്വയുടെ പേരിലാണ് ഇന്ന് 33 വർഷങ്ങൾക്ക് ശേഷവും റഷ്ദിക്കെതിരെ വധശ്രമം ഉണ്ടായത്.

ഇതുവരെ ഇറാൻ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിൽ കൂടി ഖൊമനെയ്‌നിയുടെ ഫത്വയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാൻ അനുകൂലികൾ ഒന്നടങ്കം പറയുന്നു. റുഷ്ദിക്കെതിരായ ഫത്വ ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണെന്ന് ആയത്തുള്ള അലി ഖമനെയ്‌നി പറഞ്ഞതായി ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.

റുഷ്ദിയുടെ തലയ്ക്ക് 3 മില്യൺ ഇനാം പ്രഖ്യാപിച്ചതിന് പിന്നാലെ 1989 മുതൽ ബ്രിട്ടന്റെ അതീവ സുരക്ഷയിലായിരുന്നു സൽമാൻ റഷ്ദി. എന്നാൽ ഇറാന് റഷ്ദിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലെന്ന് 1998 ൽ ഇറാന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഖതാമി അറിയിച്ചിരുന്നു. പക്ഷേ ഒരിക്കൽ പുറപ്പെടുവിച്ച ഫത്വയ്ക്ക് മരണമില്ല എന്നതാണ് യാഥാർത്ഥ്യം.

ഒരാൾ പുറപ്പെടുവിച്ച ഫത്വ പിൻവലിക്കാൻ അയാൾക്ക് മാത്രമേ അവകാശമുള്ളു. 1989 ജൂണിലാണ് റുഷ്ദിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ പുറപ്പെടുവിച്ച ഖൊമെയ്‌നി മരിക്കുന്നത്. ഫത്വ പുറപ്പെടുവിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പിന്നീട് റഷ്ദിക്ക് പിന്നാലെ പോകാൻ താത്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നുവെങ്കിലും ഫത്വ ഇന്നും നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് ഖൊമെയ്‌നി അനുഭാവികൾ 33 വർഷങ്ങൾക്കിപ്പുറവും റുഷ്ദിക്കെതിരായി വധശ്രമം ഉണ്ടായത്.

]]>
‘സേറ്റാനിക് വേഴ്‌സസ്’; പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മരണത്തെ മുഖാമുഖം കണ്ടു; അതിൽ നാലാമൻ മാത്രമാണ് റുഷ്ദി https://malayalees.ch/all-behind-satanic-verses-suffered-attack/ Sat, 13 Aug 2022 08:02:46 +0000 https://malayalees.ch/?p=66378 സേറ്റാനിക് വേഴ്‌സസ്…1988 മുതൽ ലോകമെമ്പാടും വിവാദമായ പുസ്തകം. ബ്രിട്ടിഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയെ മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച പുസ്തകം. എന്നാൽ റഷ്ദി ഈ പരമ്പരയിലെ നാലാമൻ മാത്രമാണ്. ഇതിന് മുൻപ് പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിലൊരാൾ ഇന്ന് ജീവനോടെ ഇല്ല !

1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നിയാണ് സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്.

സേറ്റാനിക് വേഴ്‌സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത് 1991 ലാണ്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു അക്രമകാരികൾ. കൈയിലും മുഖത്തുമായി നിരവധി തവണയാണ് ഹിതോഷിക്ക് കുത്തേറ്റത്. യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

അതേ വർഷം തന്നെയാണ് പുസ്തകത്തിന്റെ ഇറ്റാലിയൻ ട്രാൻസലേറ്ററായ എറ്റോറി കാപ്രിയോളോയ്‌ക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഒരു പുസ്തകം പരിഭാഷപ്പെടുത്തണമെന്ന ആവശ്യവുമായി കാപ്രിയോളോവിനെ സമീപിച്ച അജ്ഞാതനാണ് വീട്ടിലെത്തി അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിച്ചത്. സൽമാൻ റഷ്ദിയുടെ മേൽവിലാസം ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം.

രണ്ട് വർഷത്തേക്ക് പിന്നെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. എല്ലാ കെട്ടടങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയാണ് 1993 ൽ പുസ്തകവുമായി ബന്ധപ്പെട്ട നോർവീജിയൻ പബ്ലിഷർക്കെതിരെയും ആക്രമണമുണ്ടാകുന്നത്.

ഇന്ന് 29 വർഷങ്ങൾ പുസ്തകത്തിന്റെ രചയിതാവ് സൽമാൻ റുഷ്ദിക്കെതിരെ തന്നെ ആക്രമണം ഉണ്ടായിരിക്കുകയാണ്. സൽമാൻ റുഷ്ദി കത്തിക്കൊണ്ട് പരുക്കേറ്റ് നിലവിൽ ഗുരുതരാവസ്ഥയിലാണ്.

]]>
‘സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കറുത്ത വസ്ത്രധാരിയായ ഇരുപത്തിനാലുകാരൻ’: പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് https://malayalees.ch/who-attacked-author-salman-rushdie-new-jerseys-hadi-matar/ Sat, 13 Aug 2022 07:53:16 +0000 https://malayalees.ch/?p=66365 എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോർക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്‌സിയിൽ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂയോർക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല, റുഷ്ദിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുകയെന്ന് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു.

24 കാരനായ ഹാദി മതറിനെയും സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെയും കുറിച്ച് ലഭ്യമാകുന്ന കാര്യങ്ങൾ:

  1. ഹാദി മേതറിന് പ്രഭാഷണത്തിൽ പങ്കെടുക്കാൻ പാസ് ഉണ്ടായിരുന്നു. മാൻഹട്ടനിൽ നിന്ന് ഹഡ്‌സൺ നദിക്ക് കുറുകെയുള്ള ഫെയർവ്യൂവിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
  2. മേതറിന്റെ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, ഒറ്റയ്ക്കാണ് ആക്രമിച്ചതെന്നും വിശ്വസിക്കപ്പെടുന്നു പൊലീസ് പറഞ്ഞു.
  3. വളരെ പ്രാരംഭ ഘട്ടത്തിലുള്ള അന്വേഷണത്തിൽ എഫ്ബിഐ സഹായിക്കുകയാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
  4. റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത ഇറാൻ സർക്കാരിനോട് ഹാദി മേതറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 1989-ൽ സൽമാൻ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ഇറാൻ നേതാവ് അയത്തുള്ള ഖൊമേനിയുടെയും അദ്ദേഹത്തിന്റെ പിൻഗാമി സാത്താനിക് വേഴ്‌സസിന്റെയും ഫോട്ടോയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ളത്.
  5. NBC വാർത്തകൾ പ്രകാരം, ഇറാനെയും അതിന്റെ റെവല്യൂഷണറി ഗാർഡിനെയും പിന്തുണച്ചും ഷിയാ തീവ്രവാദത്തെ പിന്തുണച്ചും ഹാദി മേതർ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിച്ചിരുന്നു
  6. ഹാദി മതർ കറുത്ത വസ്ത്രം ധരിച്ചിരുന്നു, കറുത്ത മുഖംമൂടി ധരിച്ചിരുന്നു, ഒരു ദൃക്‌സാക്ഷി എൻബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.
  7. അക്രമി സ്റ്റേജിലേക്ക് ചാടിയപ്പോൾ സൽമാൻ റുഷ്ദി വിവാദനായകനായതിനാൽ ഇതൊരു സ്റ്റണ്ടാണെന്നാണ് തങ്ങൾ കരുതിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷം അത് വ്യക്തമായ ആക്രമണമെന്ന് തിരിച്ചറിഞ്ഞു
  8. പരിപാടിയിലുണ്ടായിരുന്ന ഒരു എപി റിപ്പോർട്ടർ പറയുന്നതനുസരിച്ച്, സൽമാൻ റുഷ്ദിയെ സ്റ്റേജിൽ 10 മുതൽ 15 തവണ വരെ കുത്തിയെന്നാണ്
  9. ഇവന്റ് മോഡറേറ്റ് ചെയ്തിരുന്ന ഹെൻറി റീസിനും ആക്രമണമുണ്ടായതിനാൽ തലയ്ക്ക് ചെറിയ പരുക്കേറ്റു. പ്രവാസത്തിൽ കഴിയുന്ന കലാകാരന്മാർക്കുള്ള അഭയകേന്ദ്രത്തെ കുറിച്ച് റഷ്ദിയുമായി റീസ് ചർച്ച ചെയ്യാനിരിക്കുകയായിരുന്നു.
  10. ആക്രമണത്തിന് ശേഷം, സൽമാൻ റുഷ്ദിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ വെന്റിലേറ്ററിലാണ്. ഒരു കണ്ണ് നഷ്ടപ്പെട്ടേക്കാമെന്ന് ഏജന്റ് പറഞ്ഞു.

ന്യൂയോർക്കിലുള്ള ചൗത്വാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു ആക്രമണം.സദസ്സിലിരുന്ന ഭീകരൻ വേദിയിലേക്ക് ചാടിക്കയറി കത്തിയുപയോഗിച്ച് സൽ‍മാൻ റുഷ്ദിയെ കഴുത്തിലും വയറിലും ആഞ്ഞു കുത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തേറ്റതോടെ കുഴഞ്ഞു വീണു. വീണയിടത്തിട്ട് നെഞ്ചിലും തോളെല്ലിനിടയിലും മുഖത്തും അക്രമി ആഞ്ഞു കുത്തിയെന്ന് ദൃക്ഷാക്ഷികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

]]>
ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി? https://malayalees.ch/who-is-salman-rushdie-stabbed-in-new-york/ Sat, 13 Aug 2022 04:20:53 +0000 https://malayalees.ch/?p=66332 അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോഴും പൂര്‍ണമായി സ്ഥിരീകരിച്ച വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

റുഷ്ദിയുടെ സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിനെതിരെ ദൈവനിന്ദ എന്ന ആരോപണമാണ് തീവ്ര മതവാദികള്‍ ഉയര്‍ത്തിയിരുന്നത്. 1988ല്‍ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒരു സുരക്ഷിത താവളത്തിനുവേണ്ടി പലായനം ചെയ്യാന്‍ ഇത് എഴുത്തുകാരനെ നിര്‍ബന്ധിതനാക്കി.

പിന്നീടുള്ള നാളുകളില്‍ വെറുപ്പും ഭയവും നിറഞ്ഞ വഴികളിലൂടെയാണ് റുഷ്ദിക്ക് സഞ്ചരിക്കേണ്ടി വന്നത്. സാതാനിക് വേഴ്‌സസിന്റെ പകര്‍പ്പുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ജപ്പാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, ഇറ്റലി, അമേരിക്ക, നോര്‍വേ തുടങ്ങിയ പല രാജ്യങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനും ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ പോലും റുഷ്ദിയുടെ പുസ്തകം കാരണമായി.

ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012ല്‍ ഒരു മതസ്ഥാപനം റഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 വര്‍ഷക്കാലമായി അമേരിക്കയിലാണ് താമസം. റുഷ്ദിയുടെ രണ്ടാമത്തെ നോവലായ മിഡ്‌നൈറ്റ് ചില്‍ഡ്രണ് ബുക്കര്‍ സമ്മാനം ലഭിച്ചതോടെയാണ് ലോകസാഹിത്യ ഭൂപടത്തില്‍ സല്‍മാന്‍ റുഷ്ദി എന്ന പേര് അടയാളപ്പെടുന്നത്. ഗ്രിമസ്, ഷെയിം, ജാഗ്വാര്‍ സ്‌മൈല്‍: എ നിക്കരാഗ്ലന്‍ ജേര്‍ണി, ഈസ്റ്റ് വെസ്റ്റ്, ഫ്യൂറി, ദി ഗ്രൗണ്ട് ബിനീത്ത് ഹെര്‍ ഫീറ്റ് മുതലായവയാണ് റുഷ്ദിയുടെ പ്രശസ്തമായ മറ്റ് കൃതികള്‍.

]]>