rawat – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Dec 2021 04:17:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rawat – malayalees.ch https://malayalees.ch 32 32 ധീര സൈനികർക്ക് വിട; റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി https://malayalees.ch/last-rites-of-rawat-wife-to-be-held-at-delhi-cantonment-crematorium/ Fri, 10 Dec 2021 04:17:19 +0000 https://malayalees.ch/?p=53775 സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാ‍ന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം.

ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറിന്റെ സംസ്കാരം രാവിലെ 9.30ന് ഡൽഹി കാൻ്റിൽ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കൂനൂരിൽ നിന്നും ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്ന് സൈനിക മേധാവിമാരും ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തിൽ ജനറൽ ബിപിൻ റാവത്തിൻ്റെയും സഹപ്രവർത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്.

സൈനികരുടെ കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിടചൊല്ലി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്ന് സേന തലവൻമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്തിമോപചാരം അർപ്പിച്ചു.

]]>
അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചർച്ച കേന്ദ്രമന്ത്രിസഭായോഗത്തിൽ നടന്നതായി സൂചന https://malayalees.ch/naravane-likely-to-succeed-rawat/ Thu, 09 Dec 2021 04:14:19 +0000 https://malayalees.ch/?p=53715 അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭായോഗത്തിൽ നടന്നതായി സൂചന. കരസേന മേധാവി ജനറൽ എം.എം നരവനെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും.

വടക്കൻ സേനാ കമാൻഡ് മേധാവി ലഫ്റ്റനൻറ് ജനറൽ വൈ കെ ജോഷിയും കിഴക്കൻ കമാൻഡ് മേധാവി ലഫ്റ്റൻറ് ജനറൽ മനോജ് പാണ്ഡെയുമാണ് കരസേനയിൽ നരവനെ കഴിഞ്ഞാൽ സീനിയർമാർ. നിലവിലെ സേനാ മേധാവികളിൽ എം.എം നരവനെയാണ് ഏറ്റവും സീനിയർ.

നരവനെയ സംയുക്ത സേനാ മേധാവിയാക്കിയാൽ പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും. 1982ലാണ് ഇരുവരും സേനയുടെ ഭാഗമായത്.

]]>