Modi – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Aug 2023 05:31:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Modi – malayalees.ch https://malayalees.ch 32 32 ബ്രിക്‌സ് 2023-ൽ ഗ്രൂപ്പ് ഫോട്ടോയ്‌ക്കിടെ നിലത്ത് സ്ഥാനം സൂചിപ്പിക്കാൻ ത്രിവർണ്ണ പതാക; മോദിയുടെ പ്രതികരണം!! https://malayalees.ch/pm-notices-indian-flag-on-the-floor-he-does-this/ Thu, 24 Aug 2023 05:31:40 +0000 https://malayalees.ch/?p=86678 പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജ്യത്തിന്റെ പതാകയോടുള്ള ആദരവ് പ്രകടിപ്പിച്ചു. നിൽക്കുന്ന സ്ഥാനം സൂചിപ്പിക്കാൻ നിലത്ത് സ്ഥാപിച്ച ഇന്ത്യൻ ത്രിവർണ്ണ പതാകയെ അദ്ദേഹം ശ്രദ്ധിക്കുകയും അതിൽ കാലുകുത്താതിരിക്കാൻ ശ്രദ്ധിക്കുകയും അത് എടുത്ത് തന്റെ പക്കൽ സൂക്ഷിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമഫോസയും ഇത് പിന്തുടർന്നു. (PM Notices Indian Flag On The Floor – He Does This)

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും പ്രാദേശികവും ബഹുമുഖവുമായ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് സംയുക്തമായി പ്രവർത്തിക്കാനുള്ള വഴികൾ എന്നിവ അവലോകനം ചെയ്യുകയും ചെയ്തു. പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ജോഹന്നാസ്ബർഗിൽ വെച്ചാണ് മോദി റംഫോസയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രതിരോധം, കൃഷി, വ്യാപാരം, നിക്ഷേപം, ആരോഗ്യം, സംരക്ഷണം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു,” എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് പൂർണ്ണ പിന്തുണയും ആഫ്രിക്കൻ യൂണിയന് ജി-20 ന്റെ പൂർണ്ണ അംഗത്വം നൽകുന്നതിനുള്ള ഇന്ത്യയുടെ മുൻകൈയെ അഭിനന്ദിക്കുന്നതായും റമാഫോസ പ്രസ്താവനയിൽ പറഞ്ഞു, ജി-20 ഉച്ചകോടിക്കായി ന്യൂഡൽഹി സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു.

]]>
“സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ, മൂന്ന് തിന്മകൾ”; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ https://malayalees.ch/independence-day-celebration-modi-speech-red-fort/ Tue, 15 Aug 2023 07:23:00 +0000 https://malayalees.ch/?p=86191 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ അവസാന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പതിവിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഞങ്ങളുടെ ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജനങ്ങളെ ശാക്തീകരിക്കുക, ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നിവയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ പ്രധാന വാഗ്ദാനങ്ങൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് വാഗ്ദാനം ചെയ്തു. “ദാരിദ്ര്യം കുറയുമ്പോൾ, മധ്യവർഗത്തിന്റെ വിഭാഗത്തിന്റെ ശക്തി വർദ്ധിക്കുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുടെ കൂട്ടത്തിൽ എത്തും. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ 13.5 കോടി ജനങ്ങൾ മധ്യവർഗത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തെ നശിപ്പിച്ച “മൂന്ന് തിന്മകൾ” അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. അഴിമതിക്കെതിരെ പോരാടുക എന്നത് എന്റെ ജീവിതത്തിന്റെ പ്രതിബദ്ധതയാണ്. രണ്ടാമതായി, രാജവംശ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചു. അത് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. മൂന്നാമത്തെ തിന്മ ദേശീയ സ്വഭാവത്തിന് കളങ്കമുണ്ടാക്കിയ പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ഈ മൂന്ന് തിന്മകൾക്കെതിരെ ശക്തമായി തന്നെ ഞങ്ങൾ പോരാടും. ഇവ മൂന്നും ചേർന്ന് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവ് നമുക്ക് ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെ, വനിതാ സ്വയം സഹായ സംഘങ്ങളുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ന് 10 കോടി സ്ത്രീകൾ വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു,” എന്നും കൂട്ടിച്ചേർത്തു.

ഇന്ന്, സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ജി20 രാജ്യങ്ങളും സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങൾക്ക് മികച്ച ഭാവിയും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ ഉറപ്പാക്കി. രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നും അനന്തമായ അവസരങ്ങൾ നൽകാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് യുവാക്കളുടെ കഴിവിലും ശക്തിയിലും വിശ്വാസമുണ്ട്. നമ്മുടെ നയങ്ങളും ആചാരങ്ങളും അവർക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. നമ്മുടെ യുവാക്കൾ ഇന്ത്യയെ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അത് വികസനത്തിന് സംഭാവന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷയും സമാധാനവും ഉള്ളപ്പോൾ നമുക്ക് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന്റെ ഓരോ നിമിഷവും ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിലേക്കാണ് പോകുന്നത്. സർക്കാരും പൗരന്മാരും ഐക്യത്തിലാണ് നിലകൊള്ളുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്തു. ക്ഷേമപദ്ധതികളുടെ 10 കോടി വ്യാജ ഗുണഭോക്താക്കളെ എന്റെ സർക്കാർ ഒഴിവാക്കി; അനധികൃത സ്വത്ത് പിടിച്ചെടുക്കൽ 20 മടങ്ങ് വർദ്ധിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ സർക്കാരിന്റെ കീഴിലുള്ള വികസന സംരംഭങ്ങൾ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നേട്ടം അതിവേഗം ഉയരുകയാണ്. ആഴക്കടൽ ദൗത്യം, റെയിൽവേയുടെ നവീകരണം – വന്ദേ ഭാരത്, ബുള്ളറ്റ് ട്രെയിൻ എന്നിവയിലെല്ലാം നമ്മൾ മുന്നേറി കഴിഞ്ഞു. ഇന്റർനെറ്റ് ഗ്രാമങ്ങളിലെത്തി.

മണിപ്പൂരിലെ കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രതിബാധിച്ചു. മണിപ്പൂരിൽ സമാധാനത്തിനായി അഭ്യർത്ഥിച്ച പ്രധാനമന്ത്രി മോദി, സ്ഥിതി മെച്ചപ്പെടുകയാണെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിൽ, അക്രമാസക്തമായ അന്തരീക്ഷമാണ്. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അക്രമം അഴിച്ചുവിട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, സ്ഥിതി മെച്ചപ്പെടുകയാണെന്നും രാഷ്ട്രം മണിപ്പൂരിന്റെ കൂടെയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി ബഹുവർണ്ണ രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവ് ധരിച്ചാണ് എത്തിയത്. ഒപ്പം ഓഫ് വൈറ്റ് കുർത്തയും അണിഞ്ഞു. 2014 മുതൽ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രി മോദി വർണ്ണാഭമായ തലപ്പാവാണ് ധരിക്കാറ്.

നഴ്‌സുമാർ, അധ്യാപകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, വില്ലേജുകളിലെ സർപഞ്ചുമാർ തുടങ്ങി വിവിധ തൊഴിലുകളിൽ നിന്നുള്ള 1800-ലധികം ആളുകൾ ചെങ്കോട്ടയിൽ നടന്ന ആഘോഷങ്ങളിൽ പ്രത്യേക അതിഥികളായി എത്തിയത്. ജന്‍ ഭഗിരഥി പദ്ധതിയുടെ ഭാഗമായാണ് ഇത്രയും അതിഥികളേയും അവരുടെ പങ്കാളികളേയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിലേക്ക് ക്ഷണിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2021-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനമാണ് ഈ വർഷത്തെ ആഘോഷങ്ങൾ.

]]>
മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക് https://malayalees.ch/amit-shah-to-visit-jammu-and-kashmir/ Mon, 25 Apr 2022 04:35:55 +0000 https://malayalees.ch/?p=60648 പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് കഴിഞ്ഞത്.

20000 കോടിയുടെ വികസനം ജമ്മു കശ്മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി.

ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നുനൽകി. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാൻമാർ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു.

]]>
കോവിഡ് ദുരിതാശ്വാസത്തിനായുള്ള പി.എം കെയറിലെത്തിയത് 10,990 കോടി രൂപ; ചെലവിട്ടത് 3,976 കോടി മാത്രം https://malayalees.ch/pm-cares-collected-10990-crore-till-march-2021-spent-3976-crore/ Tue, 08 Feb 2022 13:35:21 +0000 https://malayalees.ch/?p=56675 കോവിഡ് പോരാട്ടങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി ആരംഭിച്ച പി.എം കെയറിലെത്തിയ ഫണ്ടിന്റെ 64 ശതമാനവും ഇതുവരെ ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്. 2020 മാർച്ച് 27നും 2021 മാർച്ച് 31നും ഇടയിൽ 10,990 കോടി രൂപയാണ് പി.എം കെയറിലേക്ക് എത്തിയത്. ഇതിൽ ആദ്യ വർഷം 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധിതരായവർക്കുവേണ്ടിയുള്ള ദുരിതാശ്വാസത്തിനും വൈറസുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കുമായി വകയിരുത്താനാണ് പി.എം കെയർ 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ 7,679 കോടി രൂപയാണ് സംഭാവനയായി ഫണ്ടിലെത്തിയത്. ഇതോടൊപ്പം 2020 സാമ്പത്തികവർഷത്തിലെ 3,077 കോടി രൂപയും ബാക്കിയുണ്ടായിരുന്നു. ഇതോടൊപ്പം ശമ്പള ഇനത്തിലുള്ള 235 കോടി രൂപയുമുണ്ടായിരുന്നു. ആകെ സംഭാവനയിൽ 495 കോടി രൂപ വിദേശസ്രോതസുകളിൽനിന്ന് എത്തിയതാണ്.

1,311 കോടി ചെലവിട്ടത് വെന്റിലേറ്ററുകൾ വാങ്ങാൻ; പലതും പ്രവർത്തനരഹിതം

കഴിഞ്ഞ മാർച്ച് വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആകെ ചെലവഴിച്ച 3,976 കോടി രൂപയിൽ 1,392 രൂപ കോവിഡ് വാക്‌സിൻ വാങ്ങാനാണ് ചെലവിട്ടത്. 6.6 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവഴി കേന്ദ്ര സർക്കാർ വാങ്ങിയത്. 1,311 കോടി രൂപ 50,000 ഇന്ത്യൻ നിർമിത വെന്റിലേറ്ററുകൾ വാങ്ങാനും ചെലവിട്ടു.

കോവിഡിനെ തുടർന്നുള്ള ആദ്യ ലോക്ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ പെരുവഴിയിലായ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവിട്ടത് ആയിരം കോടി രൂപയാണ്. 162 ഓക്‌സിജൻ പ്ലാന്റുകൾക്കായി 201 കോടി, കോവിഡ് പരിശോധനാ ലാബുകളുടെ നവീകരണത്തിനായി 20 കോടി, ബിഹാറിലെ മുസഫർപൂരിലും പാട്‌നയിലുമുള്ള രണ്ട് കോവിഡ് ആശുപത്രികൾക്കും വിവിധ സംസ്ഥാനങ്ങളിൽ ആർ.ടി-പി.സി.ആർ പരിശോധനാ ലാബുകൾ സജ്ജീകരിക്കാനുമായി 50 കോടി എന്നിങ്ങനെയും പി.എം കെയറിൽനിന്ന് വിനിയോഗിച്ചു.

അതേസമയം, പി.എം കെയർ വഴി വാങ്ങിയ വെന്റിലേറ്ററുകൾ പലതിനും കേടുപാടുകൾ കാരണം പ്രവർത്തിക്കാതാകുകയും പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാരുടെ അഭാവം കാരണം പലതും ഉപയോഗശൂന്യമായതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ ജമ്മു കശ്മീരിൽ മാത്രം 100 വെന്റിലേറ്ററുകളാണ് പ്രവർത്തനരഹിതമായത്. ഇതോടൊപ്പം മധ്യപ്രദേശിലും ചത്തീസ്ഗഢിലുമുള്ള ആശുപത്രികളിലെ വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ആളില്ലാതെ വെറുതെ കിടക്കുന്ന വിവരം നേരത്തെ റിപ്പോർട്ട് ചെയ്ത കാര്യം ദേശീയമാധ്യമം സൂചിപ്പിച്ചു.

]]>
പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ: തടയുമെന്ന് കർഷകർ https://malayalees.ch/modi-will-visit-punjab-today/ Wed, 05 Jan 2022 04:28:02 +0000 https://malayalees.ch/?p=55039 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം റാലി തടയാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, അമൃത്സർ-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയൻ-തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിലെ PGI സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളജുകൾ എന്നിങ്ങനെ 42.750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.

അതേസമയം സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കും. ഹരിയാനയിലെ കർഷകരും ഒപ്പംചേരും. എന്നാൽ കർഷകരുടെ നീക്കം മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ബിജെപി പ്രതികരിച്ചു. കർഷകസംഘടനകളുടെ ആഹ്വാനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്.

]]>
ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി https://malayalees.ch/modis-visit-to-the-uae-postponed/ Wed, 29 Dec 2021 12:10:44 +0000 https://malayalees.ch/?p=54750 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു.

238 പേർക്കാണ് ഇതുവരെ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി. ഡൽഹി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. മുംബൈയിൽ മാത്രം കേസുകളിൽ 70 ശതമാനം വർധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നൽകി.

ഗുജറാത്തിൽ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്യായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോടകം രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി.

]]>
കർഷകർക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരന്‍ https://malayalees.ch/fascist-pm-kneels-before-peasants-k-sudhakaran/ Fri, 19 Nov 2021 11:45:27 +0000 https://malayalees.ch/?p=52768 രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരൻ പാറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

]]>
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഇന്ന് സൈന്യത്തിന് കൈമാറും https://malayalees.ch/modi-handover-light-combat-helicopter-drones/ Fri, 19 Nov 2021 04:54:25 +0000 https://malayalees.ch/?p=52718 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിയ്ക്കും. (Modi handover Helicopter Drones)

ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവിന്റെ സമാപനചടങ്ങിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി പ്ലാന്റ് നിർമ്മിക്കുന്നത്. 138 ഏക്കറിൽ 400 കോടി ചിലവിലാണ് പ്ലാന്റ് നിർമ്മിക്കുക.

ആഗ്ര, അലിഗഢ്, ഝാൻസി, ചിത്രകൂട്, ലക്‌നൗ, കാൺപൂർ എന്നിങ്ങനെ 6 നോഡുകളിലായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടർ ഭൂമി ഇതിനായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ വ്യവസായ സംരംഭങ്ങൾക്ക് രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുവഴി മികച്ച പ്രതിരോധ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുവാനും അവസരമൊരുക്കുന്നതാണ് പ്രതിരോധ ഇടനാഴികൾ. രാജ്യത്ത് രണ്ട് ഇടങ്ങളിൽ പ്രതിരോധ വ്യവസായിക ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടിലെ പ്രതിരോധ വ്യവസായിക ഇടനാഴിക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്.

]]>
സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് https://malayalees.ch/modi-launch-2nd-phase-of-swachh-bharat-mission/ Fri, 01 Oct 2021 04:04:13 +0000 https://malayalees.ch/?p=50308 ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച് ഭാരത്. 2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ച് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്.

]]>
മോദിയുടെ യുഎസ് സന്ദർശനം; ജോ ബൈഡനുമായും കമല ഹാരിസുമായും ചർച്ച നടത്തും https://malayalees.ch/modi-us-visit-joe-biden-kamala-harris/ Thu, 23 Sep 2021 04:21:23 +0000 https://malayalees.ch/?p=49968 അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris)

കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാവും ഇത്. സെപ്തംബർ 24ന് ഇരുവരും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തീവ്രവാദം, അഫ്ഗാനിസ്ഥാൻ പ്രശ്നം എന്നിവയൊക്കെ കൂടിക്കാഴ്ചയിൽ ചർച്ചയാവും.

വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാവും ഇത്. ശാസ്ത്ര സാങ്കേതിക വിദ്യയിലെ പരസ്പര സഹകരണം ഈ കൂടിക്കാഴ്ചയിൽ ചർച്ചയാവും.

ബൈഡനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവർ കൂടി പങ്കെടുക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

]]>