KSRTC BUS – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 07:24:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KSRTC BUS – malayalees.ch https://malayalees.ch 32 32 കുറഞ്ഞചെലവില്‍ എസി ബസ് യാത്ര; ജനത സര്‍വീസുമായി കെഎസ്ആര്‍ടിസി https://malayalees.ch/ksrtc-starts-low-fare-ac-bus-janatha-service/ Mon, 18 Sep 2023 07:24:05 +0000 https://malayalees.ch/?p=87945 കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. കൊല്ലം ഡിപ്പോയില്‍ നിന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാള്‍ കുറച്ച് കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞനിരക്കിലുമാണ് സര്‍വീസ് നടത്തുക.

രാവിലെ 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിക്കാണ് സര്‍വീസ്. തിരിച്ച് 10ന് തിരിക്കുന്ന ബസുകള്‍ 12ന് കൊല്ലത്ത് എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും. അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15ന് അവസാനിപ്പിക്കും.

]]>
കെഎസ്ആർടിസിയുമായും പങ്കാളിത്തം; സംസ്ഥാനത്ത് 4500ലധികം ബസ് സർവീസുകൾകൂടി അവതരിപ്പിച്ച് ക്ലിയർട്രിപ്പ് https://malayalees.ch/cleartrip-unveils-4500-bus-connections-in-kerala/ Tue, 01 Aug 2023 06:22:18 +0000 https://malayalees.ch/?p=85394 കേരളത്തിൽ ബസ് ഗതാഗതം കൂടുതൽ സുതാര്യം തടസരഹിതവുമാക്കി ക്ലിയർട്രിപ്പ്. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സംസ്ഥാനത്ത് 4500 ലധികം പുതിയ ബസ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷനുമായും (കെഎസ്ആർടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാർക്ക് വിവിധ ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നത്.

മികച്ച യാത്ര കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാദ്യമാണ് ക്ലിയർട്രിപ്പ് ബസ് സർവീസുകൾക്കും തുടക്കം കുറിക്കുന്നത്. പത്ത് ലക്ഷം ബസ് കണക്ഷനുകളുള്ള കമ്പനി രാജ്യത്തെ ഏറ്റവും വിപുലമായ ബസ് ശൃംഖല നിർമ്മിക്കാനും പദ്ധതിയിടുന്നു. ലോഞ്ച് ചെയ്തതുമുതൽ പ്രതിമാസം 100 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്.

കെഎസ്ആർടിസിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലിയർട്രിപ്പ് ഹെഡ് ഓഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു. “ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം സഞ്ചരികൾ ഇപ്പോഴും വലിയ രീതിയിൽ തിരഞ്ഞെടുക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മികച്ച പിന്തുണ നൽകികൊണ്ട് അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുന്നതിന് റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ബസ് സർവീസുകൾ അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സുതാര്യത വഴി ഉപയോക്തൃ ആവശ്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയാണ് ക്ലിയർട്രിപ്പ്. 24 മണിക്കൂർ വോയ്സ് ഹെൽപ്പ്ലൈനിനൊപ്പം ഓരോ ബസ് ബുക്കിംഗിനും സൂപ്പർകോയിനുകൾ നേടാനും സെൽഫ് സെർവ് റദ്ദാക്കലും സാധ്യമാണ്. കൺവീനിയൻസ് ഫീസ് ഇല്ലയെന്നതും 24 മണിക്കൂർ റീഫണ്ടുകളും മറ്റ് പ്രധാന സവിശേഷതകളാണ്. വൈമാനിക യാത്ര, ഹോട്ടലുകൾ, ബസുകൾ എന്നിവയ്ക്ക് കീഴിലുള്ള ഓഫറുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും പണത്തിന് മൂല്യമെന്ന പ്രതിബദ്ധതിയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ ഏജൻസിയായും (ഒടിഎ) അടുത്തിടെ അംഗീകാരം നേടിയിരുന്നു.

]]>
സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു; ചിങ്ങം ഒന്ന് മുതൽ സർവീസ് https://malayalees.ch/ksrtc-swift-sleeper-semi-sleeper-bus-service/ Thu, 27 Jul 2023 06:23:28 +0000 https://malayalees.ch/?p=85095
അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസിൽ ഉള്ളത്. ഓരോ സീറ്റിലും പ്രത്യേകം ചാർജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓൺലൈൻ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, അനൗൺസ്‌മെന്റ് സംവിധനം അങ്ങനെ നീളുന്നു പ്രത്യേകതകൾ. പദ്ധതി വിജയിച്ചാൽ കൂടുതൽ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിക്കുന്നവർ നൽകുന്ന സേപ്പോസിറ്റ് തുക ഉപയോഗിച്ചാണ് ഒരു എസി ബസും ഒരു നോൺ എസി ബസും വാങ്ങിയത്. ലാഭത്തിന്റെ വിഹിതം താത്കാലിക ജീവനക്കാർക്കും നൽകും. എസി ബസിന് 50 ലക്ഷവും നോൺ എസിക്ക് 43 ലക്ഷവുമാണ് വില. തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ബസുകളും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കും.

]]>
‘അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാന്‍പോയ യുവതി കുഴഞ്ഞുവീണു’; കെഎസ്ആർടിസി ബസ് ‘ആംബുലന്‍സായി’ യുവതിയെ രക്ഷിച്ചു https://malayalees.ch/ksrtc-bus-turns-into-ambulance-as-passenger-fall-inside-bus/ Fri, 18 Nov 2022 04:05:36 +0000 https://malayalees.ch/?p=71478 മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടി സി ബസിൽ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായി പോവുകയായിരുന്നു യുവതി. ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും ബോധരഹിതയായ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌തു. തൈക്കാട് ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിഞ്ഞ ശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടർന്നത്.

വെൺപകലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനിൽ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്. ഒൻപതരയോടെ കരമന വച്ചാണ് വൃന്ദ ബസിൽ കുഴഞ്ഞുവീണത്. സഹോദരി വിദ്യയുടെ നിലവിളികേട്ടാണ് ബസിലുള്ളവർ ഇതറിഞ്ഞത്. ബസിൽ അൻപതോളം യാത്രക്കാരുമുണ്ടായിരുന്നു.

വൃന്ദയുടെ ആരോഗ്യനില വഷളാണെന്നറിഞ്ഞ ഡ്രൈവർ ഷംജു മറ്റു യാത്രക്കാരുമായി ബസ് വേഗത്തിൽ ആശുപത്രിയിലേക്ക് വിട്ടു. വനിതാ കണ്ടക്ടർ ഷിബി, വൃന്ദയെ പരിചരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലൻസ് കണക്കെ ഷംജു ബസുമായി പാഞ്ഞു. ട്രാഫിക് പൊലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നൽകി. നിമിഷനേരങ്ങൾക്കകം ബസ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. കുഴഞ്ഞുവീണ വൃന്ദയെ എടുത്ത് ഷംജു അത്യാഹിത വിഭാഗത്തിലാക്കി.

]]>
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല; ഹൈക്കോടതിയില്‍ അപ്പീല്‍ https://malayalees.ch/govt-moves-to-highcourt-in-ksrtc-salary-issue/ Tue, 30 Aug 2022 12:37:49 +0000 https://malayalees.ch/?p=67331 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസിജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു ശമ്പള വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് ശമ്പളവും, ഉത്സവ ബത്തയും നല്‍കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍, സിംഗിള്‍ ബെഞ്ച് നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.

സര്‍ക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരുമായി തൊഴിലുടമ- ജീവനക്കാരന്‍ ബന്ധമില്ലെന്നാണ് ജഡ്ജി കണ്ടെത്തേണ്ടിയിരുന്നത്. ശമ്പളവും ഉത്സവ ബത്തയും നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ സര്‍ക്കാരിന് ബാധ്യതയില്ല. അങ്ങനെയുണ്ടെന്ന് പ്രഥമദൃഷ്ട്യാ പോലും സിംഗിള്‍ ബെഞ്ച് ജഡ്ജി കണ്ടെത്തിയിട്ടുമില്ല.

സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നത് ജീവനക്കാര്‍ പോലും ഉന്നയിക്കാത്ത ആവശ്യമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

]]>
കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം; ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും https://malayalees.ch/ksrtc-low-floor-buses-make-into-class-rooms/ Tue, 17 May 2022 07:41:47 +0000 https://malayalees.ch/?p=61935 കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.

]]>
കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം നാളെ മുതൽ; ആന്റണി രാജു https://malayalees.ch/salary-in-ksrtc-from-tomorrow/ Mon, 18 Apr 2022 07:54:10 +0000 https://malayalees.ch/?p=60261 കെ.എസ്.ആർ.ടി.സി യിൽ നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 48 ദിവസമായി. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു രംഗത്തെത്തിയിരുന്നു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്‍റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണെന്ന് കെഎസ്ആർടിഇ എ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു

അതിനിടെ കെഎസ് ആർ ടി സി ജീവനക്കാർക്ക് പിന്തുണയുമായി കാനം രാജേന്ദ്രൻ രംഗത്തുവന്നു. ജോലി ചെയ്താൽ കൂലി ചോദിക്കും, ശമ്പളം ചോദിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി കിട്ടിയില്ലെങ്കിൽ പതിനഞ്ചാം തീയതി കിട്ടണം. കെഎസ്ഇബി സമരത്തിൽ ശരിയും തെറ്റും വേർതിരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു; എതിർപ്പറിയിച്ച് ആരോഗ്യ വകുപ്പ് https://malayalees.ch/ksrtc-long-distance-services-from-tomorrow/ Tue, 08 Jun 2021 08:32:32 +0000 https://malayalees.ch/?p=45239 കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.

]]>
കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന https://malayalees.ch/ksrtc-to-convert-400-diesel-buses-to-lng/ Sat, 06 Mar 2021 04:03:08 +0000 https://malayalees.ch/?p=41130 കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് മാറ്റും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്.

അടിക്കടി ഉണ്ടാകുന്ന ഡീസലിന്‍റെ വിലവര്‍ധനവ് കോര്‍പ്പറേഷന്‍റെ ചെലവ് വര്‍ധിപ്പിക്കുന്നു. കണ്‍സോര്‍ഷ്യം ലോണ്‍പലിശ പോലും സര്‍ക്കാര്‍ സഹായത്തിലാണ് കഴിഞ്ഞ മാസം തിരിച്ചടച്ചത്. ഇതേ തുടര്‍ന്നാണ് ടിക്കറ്റേതര വരുമാനം കൂടി കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള പുതിയതീരുമാനം. എല്‍.എന്‍.ജി. ഇന്ധനമാകുമ്പോഴുണ്ടാകുന്ന പ്രയോജനങ്ങള്‍ കണക്കിലെടുത്താണ് ഡീസല്‍ ബസുകള്‍ മാറ്റുന്നത്. കിഫ്ബി സഹായത്തോടെ തുടക്കത്തില്‍ 400 ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും.

7 വര്‍ഷം കാലാവധിയുള്ള ഡീസല്‍ ബസുകളാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. ഇതു നടപ്പിലാക്കിയാല്‍ ഒരു മാസം 400 ബസിന് 1.95 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 2500 ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റാനുള്ള വലിയ ശ്രമമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. സ്വിഫ്റ്റ് കമ്പനിക്കായി 700 സി.എന്‍.ജി. ബസുകള്‍ വാങ്ങുന്നതിനുള്ള നടപടികളഉം പുരോഗമിക്കുകയാണ്.

]]>
കെ.എസ്.ആര്‍.ടി.സിയില്‍ പെയിന്‍റ് വാങ്ങിയതിലും ക്രമക്കേട്; 6 കോടിക്ക് മുകളില്‍ നഷ്ടം https://malayalees.ch/6-2/ Wed, 20 Jan 2021 05:28:39 +0000 https://malayalees.ch/?p=38885 കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതിക്ക് കളമൊരുക്കുന്ന മറ്റൊരു വഴിയാണ് പെയിന്‍റ് വാങ്ങിക്കല്‍. ഇപ്പോഴുണ്ടായ 100 കോടിയുടെ തിരിമറി നടന്ന അതേ സമയത്ത് പെയിന്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതാണ്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല.

2011 മുതല്‍ 2013 വരെ പെയിന്‍റ് വാങ്ങിയതില്‍ കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയുണ്ടായി. ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്. 2011ല്‍ 2.12 കോടി, 2012ല്‍ 2.17 കോടി, 2013ല്‍ 2.19 കോടി രൂപയുടെ നഷ്ടമുണ്ടായി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ അന്ന് ഗതാഗത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് വിജിലന്‍സിന് കൈമാറി. പക്ഷേ 2017ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ വിചിത്രമായ കാര്യമാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴി പ്രകാരം പെയിന്‍റിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഇല്ല. അന്വേഷണവും അവസാനിപ്പിച്ചു. കോര്‍പ്പറേഷന്‍റെ 6 കോടിയോളം രൂപ അങ്ങനെ വെറുതെ പെയിന്‍റടിച്ച് ആവിയാക്കി. പെയിന്‍റിന് ഗുണനിലവാരമില്ലെന്ന് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ ഒരു എം പാനല്‍ ജീവനക്കാരനെ മിനിട്ടുകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ചരിത്രവും കോര്‍പ്പറേഷനിലുണ്ട്.

]]>