kangana ranaut – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jul 2022 08:19:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kangana ranaut – malayalees.ch https://malayalees.ch 32 32 Emergency: ഇന്ദിരാ ഗാന്ധിയായി കങ്കണ, അടല് ബിഹാരി വാജ്പേയായി ശ്രേയസ് തല്പാഡെ https://malayalees.ch/kangana-ranaut-emergency-shreyas-talpade-atal-bihari-vajpayee/ Wed, 27 Jul 2022 08:18:52 +0000 https://malayalees.ch/?p=65490 കങ്കണ റണാവത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി ശ്രേയസ്‌ തൽപാഡെ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും എത്തുന്നു.

“ഏറ്റവും പ്രിയപ്പെട്ട, ദർശനമുള്ള, യഥാർത്ഥ രാജ്യസ്‌നേഹി, ബഹുജനങ്ങളുടെ മനുഷ്യൻ… സന്തോഷവും അഭിമാനവുമാണ് ഈ വേഷം എനിക്ക് ലഭിച്ചതിൽ, ചിത്രത്തിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ജി.ആയി ഞാൻ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. #എമർജൻസിയുടെ സമയമാണിത്! ഗണപതി ബാപ്പ മോറിയ“- ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, തൽപാഡെ ട്വീറ്റ് ചെയ്തു.

“കങ്കണ റണാവത്ത് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ് എമർജൻസി. ശ്രേയസ് തൽപാഡെ ചിത്രത്തിന്റെ അഭിനേതാക്കളിൽ ചേരുന്നതിനെക്കുറിച്ച് കങ്കണ സ്ഥിരീകരിച്ചിരുന്നു. “ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ അന്നത്തെ യുവ നേതാവായ അടൽ ബിഹാരി വാജ്‌പേയിയെയാണ് ശ്രേയസ് തൽപാഡെ അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥയുടെ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

ഒരു ബഹുമുഖ നടനായ ശ്രേയസ് തൽപാഡെയെ ബോർഡിൽ ഉൾപ്പെടുത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ വേഷത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായ ഒന്നായിരിക്കുമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഈ സുപ്രധാന വേഷം ചെയ്യാൻ അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു നടനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ് “- കങ്കണ റണാവത്ത് പറഞ്ഞു.

കങ്കണ റണാവത്ത് രാജ്യത്തെ “ഏറ്റവും വൈവിധ്യമാർന്നതും മികച്ചതുമായ നടിമാരിൽ ഒരാളാണ്” എന്ന് വിളിച്ച ശ്രേയസ്, അടൽ ബിഹാരി വാജ്‌പേയിയെ എമർജൻസി എന്ന സിനിമയിൽ അവതരിപ്പിക്കുന്നത് ഒരു പദവിയും വലിയ ഉത്തരവാദിത്തവുമാണെന്ന് പറഞ്ഞു. “അടിയന്തരാവസ്ഥ എന്ന സിനിമ “കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്നത് അഭിമാനകരമാണ്. ഞാൻ സന്തോഷവാനാണ്. മുഴുവൻ ടീമിനും ആശംസകൾ ശ്രേയസ് തൽപാഡെ പറഞ്ഞു.

]]>
ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസ്; കങ്കണക്കെതിരെ വാറണ്ട് https://malayalees.ch/bailable-warrant-against-kangana-ranaut/ Mon, 01 Mar 2021 11:55:43 +0000 https://malayalees.ch/?p=40873 ബോളിവുഡ് നടി കങ്കണാ റണൗത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്ദേരി മെട്രോപോളിറ്റന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കങ്കണ കോടതിയില്‍ ഹാജരായില്ല. കേസ് മാര്‍ച്ച് 22ലേക്കു മാറ്റി. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്‍റെ പരാതി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്

കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി.

]]>
“കര്‍ഷകര്‍ ഭീകരവാദികള്‍”; കങ്കണയുടെ ട്വീറ്റുകള്‍ നീക്കം ചെയ്തു https://malayalees.ch/twitter-deletes-kangana-ranauts-tweets/ Thu, 04 Feb 2021 11:37:15 +0000 https://malayalees.ch/?p=39685 ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി

ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാെന്നും അവരെ നിങ്ങൾക്ക് പ്രിയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.

]]>
കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണം: വിവാദ ട്വീറ്റുമായി കങ്കണ റണാവത്ത് https://malayalees.ch/kangana-ranaut-controversial-tweet-about-tandav/ Tue, 19 Jan 2021 09:15:27 +0000 https://malayalees.ch/?p=38843 താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നടി കങ്കണ റണാവത്ത്. കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണമെന്ന് തനിക്ക് അറിയാമെങ്കിലും ആരുടെയും തലയെടുക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് പ്രതികരണം.

“ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്‍റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതക്ക് പിന്നാലെ വിപ്ലവം വരണം. അവരുടെ തലയെടുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണം: വിവാദ ട്വീറ്റുമായി കങ്കണ റണാവത്ത്

തുടര്‍ന്ന് തന്‍റെ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ വീണ്ടും രംഗത്തെത്തി. “പേടിച്ചുപോയ ലിബറലുകള്‍ ഇതും കൂടി വായിക്കണം- നിങ്ങളുടെ ശിരച്ഛേദം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാണികളെയും പുഴുക്കളെയും തുരത്താന്‍ കീടനാശിനി വേണമെന്ന് എനിക്കറിയാം എങ്കിലും”.. ടെയ്ക്ക് ഹെഡ് ഓഫ് എന്ന് താന്‍ പറഞ്ഞത് ശാസിക്കുക എന്ന അര്‍ഥത്തിലാണെന്നും കങ്കണ വിശദീകരിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കും കേസിനും പിന്നാലെ താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികളെ സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. താണ്ഡവിന്‍റെ കഥ സാങ്കല്‍പികമാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്യത വ്യക്തികളുമായോ സംഭവങ്ങളുമായോ തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃച്ഛികമാണ്. ഏതെങ്കിലും വ്യക്തികളെയോ സമൂഹത്തെയോ സമുദായങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു’വെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

നേരത്തെ താണ്ഡവിനെതിരെ യു.പി പൊലീസ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. താണ്ഡവിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. വിവാദത്തില്‍ ആമസോണ്‍ പ്രൈമിനോട് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മനപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി. സിരീസിനെതിരെ ബി.ജെ.പി നേതാക്കളുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിശദീകരണം തേടിയത്.

ആമസോണ്‍ പ്രൈമില്‍ ജനുവരി 15നാണ് താണ്ഡവ് റിലീസ് ചെയ്തത്. അവി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

]]>
വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍; കയ്യടിച്ച് ശശി തരൂര്‍, വിലയിടരുതെന്ന് കങ്കണ https://malayalees.ch/house-wives-salary-row/ Wed, 06 Jan 2021 08:02:20 +0000 https://malayalees.ch/?p=38131 തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി.

‘സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവള്‍ക്ക് നിങ്ങളെ പൂര്‍ണമായി വേണം, സ്‌നേഹവും ബഹുമാനവും ശമ്പളവും മാത്രമല്ല’ – എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയിങ്ങനെ- ‘ഒരു വീട്ടമ്മയുടെ ജീവിതം വിലമതിക്കാനാകാത്തതാണെന്ന കങ്കണയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഇത് അതേക്കുറിച്ചല്ല. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതുകൊണ്ടാണ്. എല്ലാ സ്ത്രീകള്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുന്നതിനാണ്. എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ’.

സ്നേഹമില്ലാതെ, ബഹുമാനില്ലാതെ പണം നല്‍കിയാല്‍ മതിയോ എന്നാണ് കങ്കണയുടെ ചോദ്യം. അമ്മമാരെയും ഭാര്യമാരെയും വീട്ടുജോലിക്കാരായി കാണുന്നവര്‍ക്ക് ആവശ്യം മൂല്യബോധമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

]]>
ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ https://malayalees.ch/kangana-ranaut-shares-thalaivi-stills-on-j-jayalalithaas-4th-death-anniversary/ Sat, 05 Dec 2020 09:07:36 +0000 https://malayalees.ch/?p=36391 തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്.

വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് സാറിന് ഹൃദയംഗമമായ നന്ദി. ഇനി ഒരാഴ്ച കൂടി ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. നടിമാരായ ഐശ്വര്യ രാജേഷും വരലക്ഷ്മി ശരത്കുമാറും ജയലളിതയെ അനുസ്മരിച്ചുകൊണ്ട് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്

]]>
കര്‍ഷക സമരത്തെ അപഹസിച്ചുള്ള ട്വീറ്റ്: കങ്കണയുടെ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് കൂട്ടായ്മ https://malayalees.ch/sikh-body-for-unconditional-apology-to-kangana-on-tweet/ Sat, 05 Dec 2020 08:53:03 +0000 https://malayalees.ch/?p=36376 കർഷക സമരത്തെ അവഹേളിച്ച് ട്വിറ്ററിൽ മോശം പരാമർശങ്ങൾ നടത്തി വിവാദമൊഴിയാതെ കങ്കണ റണൗത്ത്. സമരത്തെ അവഹേളിച്ചുള്ള കങ്കണയുടെ ‘നൂറ് രൂപ’ ആരോപണത്തിൽ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് സംഘടന രംഗത്ത് വന്നു.

കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അവഹേളിച്ച് കങ്കണ പങ്കുവെച്ച ട്വീറ്റായിരുന്നു വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡൽഹി സി.എ.എ വിരദ്ധ സമര നായികയായ ബിൽകീസ് ബാനുവിനെ പൊലീസ് തടഞ്ഞതിന് പിറകെ, കർഷക സമരത്തിൽ പങ്കെടുത്തുള്ള മറ്റൊരു പ്രായം ചെന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത കങ്കണ, നൂറ് രൂപ കൊടുത്താൽ ഏത് സമരത്തിലും പോകുന്നവരാണ് ഇവർ എന്ന് പരിഹസിക്കുകയായിരുന്നു. പഞ്ചാബിൽ നിന്നുള്ള മഹിന്ദർ കൗറിന്റെ ചിത്രമായിരുന്നു കങ്കണ തെറ്റായി ഉപയോഗിച്ചത്.

ബോളിവുഡ് നടിയുടെ തരം താണ ട്വീറ്റിനെതിരെ സിനിമാ ലോകത്ത് നിന്ന് തന്നെ പ്രതിഷേധം ഉയർന്നു. അവഹേളന ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ തുടർന്നും പല പ്രമുഖരുമായും ട്വിറ്ററിൽ കൊമ്പുകോർക്കുകയുണ്ടായി.

അതിനിടയിലാണ് സംഭവത്തിൽ നടി മാപ്പ് പറയണമെന്ന ആവശ്യവുമായി സിഖ് കൂട്ടായ്മയായ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) രംഗത്തെത്തിയത്. സംഭവത്തിൽ ഒരാഴ്ച്ചക്കകം നിരുപാധികം മാപ്പ് പറയണെമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക സമരത്തെ ദേശവിരുദ്ധമായി ചിത്രീകരിക്കുകയായിരുന്നു നടിയെന്ന് ഡി.എസ്.ജി.എം.സി തലവന്‍ മാന്‍ജീന്ദര്‍ സിങ് പറഞ്ഞു.

ഡൽഹിയിലെ ശക്തമായ സിഖ് സംഘടനയാണ് ഡി.എസ്.ജി.എം.സി. കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്ന് സർക്കാരുമായുള്ള രണ്ട് ചർച്ചകളും പരാജയമായിരുന്നു. മൂന്നാം ഘട്ട ചർച്ച ഇന്ന് നടക്കും.

]]>
മാപ്പ് പറയണം’: ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടീസ് https://malayalees.ch/kangana-ranaut-receives-legal-notice-over-her-tweet-on-shaheen-bagh-dadi/ Wed, 02 Dec 2020 09:19:58 +0000 https://malayalees.ch/?p=36159 ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും നിയമക്കുരുക്ക്. ഇത്തവണ കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനോവിനെ അപമാനിച്ചതിനാണ് നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കി

]]>
രോഷം പ്രതികരിച്ച് കങ്കണ റണാവത്ത് https://malayalees.ch/kangana-ranaut-on-arnab-issue/ Wed, 04 Nov 2020 12:04:04 +0000 https://malayalees.ch/?p=34469 റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പ്രതികരണം. കങ്കണയെക്കൂടാതെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഒരുപാട് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ എത്ര വായ അടപ്പിച്ചാലും ഈ ശബ്ദങ്ങൾ വർധിച്ചുകൊണ്ടിരിക്കും” കങ്കണ പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. പൊലീസ് തന്നെ മര്‍ദിച്ചെന്ന് അര്‍ണബ് പറഞ്ഞു. 2018ല്‍ അന്‍വായ് നായിക്ക് എന്ന ഇന്‍റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

]]>
രാജ്യദ്രോഹകേസ്: കങ്കണക്കും സഹോദരിക്കും മുംബൈ പൊലീസിന്‍റെ സമന്‍സ് https://malayalees.ch/kangana-ranaut-and-sister-summoned-by-mumbai-police/ Thu, 22 Oct 2020 04:39:54 +0000 https://malayalees.ch/?p=33689 രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയാണ് കോടതിയിലെത്തിയത്. സഹില്‍ അഷ്റഫ് അലി എന്നയാള്‍ നല്‍കി ഹര്‍ജി പരിഗണിച്ച കോടതി, അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

സുശാന്ത് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെയുള്ള കങ്കണയുടെ ചില പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. കങ്കണയും ശിവസേനയും തമ്മിലുള്ള പരസ്യ പോരിന് ഈ പരാമര്‍ശങ്ങള്‍ വഴിതുറന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ താരതമ്യം ചെയ്തതിനെതിരെ ശിവസേന നേതാക്കള്‍ പ്രതികരിച്ചു. മുംബൈയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും അവിടെ ജീവിക്കാന്‍ ഭയമാണെന്നും കങ്കണ പറഞ്ഞു. കങ്കണക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ശിവസേനയുടെ വിമര്‍ശനം.

കങ്കണയുടെ മുംബൈയിലെ കെട്ടിടം നിയമ വിരുദ്ധ നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയതോടെ വാക്പോര് രൂക്ഷമായി. തന്‍റെ ഓഫീസ് തനിക്ക് രാമക്ഷേത്രമാണെന്നും അതാണ് തകര്‍ത്തതെന്നും പറഞ്ഞ് വീണ്ടും കങ്കണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

മുംബൈ പൊലീസിന്‍റെ സമന്‍സിനോട് കങ്കണ പ്രതികരിച്ചത് ശിവസനേക്ക് തന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. ആശങ്ക വേണ്ട, താന്‍ ഉടന്‍ വരും എന്നാണ്.

]]>