jasprit bumrah – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:22:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jasprit bumrah – malayalees.ch https://malayalees.ch 32 32 ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി, മകന്റെ പേര് ‘അംഗദ്’ https://malayalees.ch/jasprit-bumrah-blessed-with-baby-boy/ Mon, 04 Sep 2023 11:22:07 +0000 https://malayalees.ch/?p=87208 ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അംഗദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. 

സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ കാര്യം താരം അറിയിച്ചത്. കുഞ്ഞിനെ വരവേൽക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയിൽ നിന്ന് മുംബൈയിലേയ്‌ക്ക് മടങ്ങിയിരുന്നു.

നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്‌ക്ക് പകരം ഷമിയെ ടീമിലേയ്‌ക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിലേയ്‌ക്ക് കടക്കാനായാൽ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അയർലൻഡ് പര്യടനത്തിലൂടെ ബുമ്ര ഇന്ത്യൻ ടീമിലേയ്‌ക്ക് തിരിച്ചെത്തുന്നത്.

]]>
ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും https://malayalees.ch/jasprit-bumrah-surgery-successfull/ Wed, 08 Mar 2023 08:29:35 +0000 https://malayalees.ch/?p=77607 ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും.

കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

]]>
ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട് https://malayalees.ch/jasprit-bumrah-injry-ipl-wtc-final/ Mon, 27 Feb 2023 04:58:13 +0000 https://malayalees.ch/?p=76932 ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc)

അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-0നു മുന്നിട്ടുനിൽക്കുകയാണ്. മാർച്ച് ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക

“4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു.

പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

]]>
‘ടി20 ലോകകപ്പിൽ സ്കൈ എക്‌സ് ഫാക്‌ടറായി മാറും’: സൂര്യകുമാറിനെ പ്രശംസിച്ച് രോഹിത് ശർമ്മ https://malayalees.ch/india-have-bench-strength-to-cover-injuries-rohit-sharma/ Sat, 15 Oct 2022 07:49:29 +0000 https://malayalees.ch/?p=69693 പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ടീമിനുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം മറികടക്കാനുള്ള താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. സൂര്യകുമാർ യാദവ് ടി20 ലോകകപ്പിലെ എക്‌സ്-ഫാക്‌ടറായി മാറുമെന്നും രോഹിത്. മിഷൻ ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ആദ്യ മത്സരം.

‘പരുക്കുകൾ കളിയുടെ ഭാഗമാണ്. ഇത്രയും മത്സരങ്ങൾ കളിച്ചാൽ പരുക്കുകൾ സംഭവിക്കും. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ശ്രദ്ധ ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കാനായിരുന്നു. നിരവധി താരങ്ങൾക്ക് അവസരം നൽകി, അവർ നന്നായി കളിച്ചു. എല്ലാ കളിക്കാർക്കും അവസരം നൽകേണ്ടത് പ്രധാനമാണ്. ലോകകപ്പിൽ ടീമിനൊപ്പമുള്ള ബൗളർമാർ വേണ്ടത്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ബെഞ്ചിന് ഉണ്ട്’ – ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

ലോകകപ്പ് പ്രധാനമാണെങ്കിലും ബുംറയുടെ കരിയറാണ് അതിനെക്കാൾ ഞങ്ങൾക്ക് പ്രധാനം. അദ്ദേഹത്തിന് 28 വയസ്സ് മാത്രമേ ഉള്ളൂ. ഒരു നീണ്ട കരിയർ മുന്നിലുണ്ട്. ഞങ്ങൾക്ക് അത്തരം റിസ്ക് എടുക്കാൻ കഴിയില്ല. സ്പെഷ്യലിസ്റ്റിനും ഇതേ നിർദ്ദേശം ഉണ്ടായിരുന്നു, അവൻ കൂടുതൽ മത്സരങ്ങൾ ജയിക്കും. അവനെ തീർച്ചയായും മിസ് ചെയ്യും. സൂര്യ മികച്ച ഫോമിലാണ്. ലോക കപ്പിലും ഈ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മവിശ്വാസമുള്ള കളിക്കാരനാണ് സ്കൈ. തന്റെ കഴിവുകൾ സമർത്ഥമായി ഉപയോഗിച്ച് നിർഭയമായി അവൻ കളിക്കുന്നു. ഈ ലോക കപ്പിൽ സൂര്യ എക്സ്-ഫാക്ടർ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ – രോഹിത് കൂട്ടിച്ചേർത്തു.

]]>
“ലോകത്ത് ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല”: ഷെയ്ൻ വാട്‌സൺ https://malayalees.ch/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%81%e0%b4%82%e0%b4%b1%e0%b4%af/ Mon, 03 Oct 2022 07:35:42 +0000 https://malayalees.ch/?p=68934 ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും അദ്ദേഹം ദേശീയ മാധ്യമത്തോട് പങ്കുവച്ചു.

“ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ ജയം കൂടുതൽ ദുഷ്കരമാക്കും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്, ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ നഷ്ടമായിരിക്കും” – ഷെയ്ൻ വാട്‌സൺ പറയുന്നു.

“ലോകത്ത് ബുംറയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുംറയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല” – വാട്‌സൺ കൂട്ടിച്ചേർത്തു.

ഫോമിലേക്ക് തിരിച്ചെത്താൻ വിരാടിന് കുറച്ച് സമയം ആവശ്യമായിരുന്നു എന്നതിൽ സംശയമില്ല. കഴിഞ്ഞ ഐപിഎൽ സമയത്ത് കോലിയുടെ ഊർജ്ജം കുറവായിരുന്നു. ദൂരെ നിന്ന് പോലും എനിക്ക് അത് കാണാൻ കഴിഞ്ഞു. റൺസ് നേടാനും ടീമിനെ നയിക്കാനും കോലി പരമാവധി ശ്രമിച്ചു, പക്ഷേ കോലിക്ക് വിശ്രമം ആവശ്യമായിരുന്നു. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലും അദ്ദേഹം ബാറ്റ് ചെയ്ത രീതിയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും, അവൻ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് തിരിച്ചെത്തി. അവൻ തന്റെ ശക്തിയുടെ കൊടുമുടിയിലാണ്, കോലിയെ ഏറ്റവും മികച്ചതായി കാണുന്നത് വളരെ സന്തോഷകരമാണ്” – വാട്സൺ അഭിപ്രായപ്പെട്ടു.

]]>
വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും https://malayalees.ch/virat-kohli-jasprit-bumrah-rest-west-indies-t20/ Thu, 14 Jul 2022 08:35:43 +0000 https://malayalees.ch/?p=64833 വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടംനേടി.

ജൂലൈ 22 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിനത്തിന് ശേഷം കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് ടി-20 മത്സരങ്ങൾ ഇന്ത്യ കളിക്കും. അതിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം, ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാകും ശിഖർ ധവാൻ. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവർക്ക് ക്യാപ്റ്റൻസിയുടെ ചുമതല സെലക്ടർമാർ നൽകിയിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ തന്നെ മൂന്നാം നമ്പറിൽ കളിച്ചേക്കും. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

]]>
അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ് https://malayalees.ch/jasprit-bumrah-rips-apart-stuart-broad-in-35-run-over/ Sat, 02 Jul 2022 13:13:43 +0000 https://malayalees.ch/?p=64243 എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്.

ഇന്നിംഗ്‌സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് ബുംറ ബ്രോഡിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി. വൈഡായ രണ്ടാം പന്തില്‍ അഞ്ച് റണ്‍സ്. മൂന്നാം പന്തില്‍ ഏഴ് റണ്‍സാണ് താരം വഴങ്ങിയത്. നോബോളിൽ ബുംറ സിക്സർ പറത്തുകയായിരുന്നു. തുടര്‍ന്നുള്ള മൂന്നു പന്തുകളിലും ബുംറ ഫോറുകള്‍ നേടി. പിന്നീടുള്ള പന്തില്‍ ബുംറ മറ്റൊരു സിക്‌സര്‍ കൂടി നേടി. അവസാന പന്തില്‍ താരം ഒരു സിംഗിളും തന്റെ സ്‌കോറിനൊപ്പം ചേര്‍ത്തു.

നേരത്തെ സൗത്ത് ആഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന്റെ പേരിലായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോര്‍ഡ്. അന്ന് ബ്രയാന്‍ ലാറ 28 റണ്‍സാണ് അടിച്ചെടുത്തത്. 2 സിക്‌സറും നാല് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ലാറയുടെ സ്‌കോര്‍. രാജ്യാന്തര ട്വന്റി20 ഫോർമാറ്റിലും ഇതേ റെക്കോര്‍ഡ് ബ്രോഡിൻ്റെ പേരിലാണ്. 2007 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യയുടെ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിൽ 36 റൺസാണ് നേടിയത്. പിന്നീട് ശ്രീലങ്കൻ സ്പിന്നര്‍ അഖില ധനഞ്ജയയ്ക്കെതിരെ മുൻ വിൻഡീസ് ക്യാപ്റ്റൻ കെയ്റൻ പൊള്ളാർഡും ഒരോവറിൽ 6 സിക്സർ പറത്തിയിട്ടുണ്ട്.

അതേസമയം ബുംറയും ജഡേജയും ഒത്തുചേര്‍ന്നതോടെ രണ്ടാംദിനം ഇന്ത്യന്‍ സ്‌കോര്‍ 416 കടന്നു. രവീന്ദ്ര ജഡേജ (104) സെഞ്ച്വറി നേടി. ബുംറ 16 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ മുഹമ്മദ് ഷമി 16 റണ്‍സെടുത്തു. നേരത്തെ കളിയുടെ ആദ്യദിനം ഋഷഭ് പന്ത് 146 റണ്‍സ് നേടിയിരുന്നു.

]]>