ishan kishan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 04:50:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ishan kishan – malayalees.ch https://malayalees.ch 32 32 മൂന്നാം ടി20യില്‍ ഇഷാന്‍ കിഷന്‍റെ പകരക്കാരന്‍; അവനല്ലാതെ മറ്റൊരു പേരില്ലെന്ന് വസീം ജാഫര്‍ https://malayalees.ch/wasim-jaffer-identifies-ishan-kishan-s-replacement-for-3rd-t20i-vs-west-indies-gkc-rz20en/ Tue, 08 Aug 2023 04:50:46 +0000 https://malayalees.ch/?p=85790 മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആദ്യ രണ്ട് ടി20യിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന്  ആരൊക്കെ പുറത്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അവസരം കിട്ടുമോ എന്നാണ് മലയാളി ആരാധകര്‍  ഉറ്റുനോക്കുന്നത്. എന്നാല്‍ മൂന്നാം ടി20ക്കുള്ള ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റം എന്തായിരിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.

മൂന്നാം ടി20യില്‍ സഞ്ജുവിനോ ശുഭ്മാന്‍ ഗില്ലിനോ അല്ല ഇഷാന്‍ കിഷനാണ് വിശ്രമം നല്‍കേണ്ടതെന്ന് വസീം ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇഷാന്‍ കിഷന് തിളങ്ങാനാവാത്തത് പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇഷാന് വിശ്രമം കൊടുത്ത് പകരം യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കുകയാണ് വേണ്ടത്. വിശ്രമമമെടുത്തശേഷം കിഷന് പൂര്‍വാധികം കരുത്തോടെ തിരിച്ചുവരാനുമാകും.

ജയ്സ്വാളിനെപ്പോലെ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന താരമാണ് ടോപ് ഓര്‍ഡറില്‍ ഇറങ്ങേണ്ടത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും നന്നായി കളിക്കാന്‍ ജയ്സ്വാളിനാവും.ജയ്സ്വാള്‍ മികച്ച ഫോമിലുമാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. പിന്നെ എന്തുകൊണ്ട് നിര്‍ണായക മൂന്നാം ടി20യില്‍ ജയ്സ്വാളിനെ പരീക്ഷിച്ചുകൂടാ.തിലക് വര്‍മയെ ഉള്‍പ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ ടീമിന് പുതിയ ഉണര്‍വ് ലഭിച്ചപോലെ ജയ്സ്വാളിനെ കളിപ്പിച്ചാല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും ജാഫര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി അരങ്ങേറിയ ജയ്സ്വാള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിഷന് പകരം ജയ്സ്വാളിനെ ഓപ്പണറാക്കണമെന്ന നിര്‍ദേശവുമായി ജാഫര്‍ രംഗത്തുവന്നത്.

]]>
ടി-20 റാങ്കിംഗ്: 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇഷാൻ കിഷൻ; ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരം https://malayalees.ch/icc-rankings-ishan-kishan-rohit-kohli/ Thu, 16 Jun 2022 04:19:51 +0000 https://malayalees.ch/?p=63431 ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് അർധസെഞ്ചുറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ 164 റൺസാണ് കിഷനെ തുണച്ചത്.

818 റേറ്റിംഗുള്ള പാകിസ്താൻ നായകൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. 794 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് മൂന്നാമത്. റേറ്റിംഗ് 772. 14ആം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് പട്ടികയിൽ കിഷനു ശേഷം ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യൻ താരം. ശ്രേയാസ് അയ്യരും രോഹിത് ശർമ്മയും യഥാക്രമം 16, 17 സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികകളിലെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.

അതേസമയം, ഏറെക്കാലത്തിനു ശേഷം ഏകദിന റാങ്കിംഗിലെ ആദ്യ സ്ഥാനങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും പുറത്തായി. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ടീം അംഗം ഇമാമുൽ ഹഖുമാണ് നിലവിൽ ഒന്ന്, രണ്ട് റാങ്കിലുള്ളത്. യഥാക്രമം 892, 815 ആണ് ഇവരുടെ റേറ്റിംഗ്. കോലി, രോഹിത് എന്നിവർ യഥാക്രമം 811, 791 റേറ്റിംഗുമായി മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിൽ ഇല്ല.

ടെസ്റ്റ് റാങ്കിംഗിൽ മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 897 ആണ് റൂട്ടിൻ്റെ റേറ്റിംഗ്. 892 റേറ്റിംഗുള്ള ഓസീസ് താരം മാർനസ് ലബുഷെയ്ൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 845 റേറ്റിംഗുള്ള മറ്റൊരു ഓസീസ് താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തുണ്ട്. 754 റേറ്റിംഗുമായി എട്ടാമതുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന റാങ്കിലുള്ളത്. 742 റേറ്റിംഗുമായി മുൻ ക്യാപ്റ്റൻ വിരാട് കോലി 10ആമതുണ്ട്. ബൗളർമാരിൽ 901 റേറ്റിംഗുമായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒന്നാമതുണ്ട്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ (850), ജസ്പ്രീത് ബുംറ (830) എന്നിവരാണ് തുടർന്നുള്ള രണ്ട് സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ (385), അശ്വിൻ (341) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.

]]>