France – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Jul 2023 08:35:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png France – malayalees.ch https://malayalees.ch 32 32 നരേന്ദ്ര മോദി ഫ്രാൻസിലേക്ക്; ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയാകും https://malayalees.ch/pm-modi-leaves-for-2-day-visit-to-france/ Thu, 13 Jul 2023 08:35:41 +0000 https://malayalees.ch/?p=84323
രണ്ട് ദിവസത്തെ (ജൂലൈ 13, ജൂലൈ 14) സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. വാർഷിക ബാസ്റ്റിൽ ദിന പരേഡിൽ മോദി വിശിഷ്ടാതിഥിയാകും. വൈകുന്നേരം നാല് മണിയോടെ അദ്ദേഹം പാരീസിലെത്തും. പ്രധാനമന്ത്രിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്.

അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രഞ്ച് യാത്ര. ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. ബാസ്റ്റിൽ ദിനത്തിൽ വിദേശ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സാധാരണമല്ല. 2017 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു വിദേശ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.

ഇന്ത്യൻ സായുധ സേനയുടെ 269 അംഗ ട്രൈ സർവീസസ് (ജല-കര-വായു) സംഘം ഫ്രഞ്ച് സേനയ്‌ക്കൊപ്പം പരേഡിൽ പങ്കെടുക്കും. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ചാംപ്‌സ് എലിസീസിന് മുകളിലൂടെയുള്ള ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. തുടർന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി വിപുലമായ ചർച്ചകൾ നടത്തും. പ്രതിരോധ കരാറുകളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഇമ്മാനുവൽ മാക്രോൺ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ സ്റ്റേറ്റ് വിരുന്ന് സംഘടിപ്പിക്കും. ഫ്രാൻസ് പര്യടനത്തിന് ശേഷം പ്രധാനമന്ത്രി ദുബായിലേക്ക് പോകും.

]]>
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും; ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും https://malayalees.ch/narendra-modi-visit-france-today/ Thu, 13 Jul 2023 05:04:38 +0000 https://malayalees.ch/?p=84286
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ.

26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സേനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സുരക്ഷാഭീഷണി വര്‍ധിക്കുന്നതിനാല്‍ പുതിയ ആയുധങ്ങള്‍ എത്രയും വേഗം വേണമെന്ന് നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രൊജക്ട് 75ന്റെ ഭാഗമായി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും സേന ചോദിച്ചിട്ടുണ്ട്.

നേരത്തേ 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്.

]]>
കുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്; എംബാപെയുടെ ഗോളില്‍ ഫ്രഞ്ച് പടയുടെ തേരോട്ടം; 4-1 https://malayalees.ch/france-3rd-goal-fifa-2022/ Wed, 23 Nov 2022 04:16:30 +0000 https://malayalees.ch/?p=71708 ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടം. ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നില്‍. ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ്അല്‍ ജനൂബ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്.

ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് കാഴ്ചവച്ചത്. ഫ്രാന്‍സിന് വേണ്ടി 50ാം ഗോള്‍ നേടിയ താരമായി ഇതോടെ ജിറൂഡ്.

രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂകിന് മഞ്ഞ കാര്‍ഡ് കിട്ടി. 26ാം മിനിറ്റിലാണ് ഓസ്‌ട്രേലിക്കെതിരെ ചാമ്പ്യന്‍മാര്‍ ആദ്യഗോള്‍ നേടിയത്. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോള്‍ ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് വളരെ പെട്ടന്നുതന്നെ തിരിച്ചെത്തുകയായിരുന്നു.

മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്.

]]>
Qatar World Cup ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/qatar-world-cup-france-squad/ Thu, 10 Nov 2022 04:28:18 +0000 https://malayalees.ch/?p=71010 ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടി. ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്.

ഗോള്‍കീപ്പര്‍മാര്‍; അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്. ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് ഡി ടെറൈന്‍. മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെന്‍ഡൂസി, അഡ്രിയന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, ജോര്‍ദാന്‍ വെറെറ്റൗട്ട്. ഫോര്‍വേഡ്‌സ്: കരീം ബെന്‍സെമ, കിംഗ്സ്ലി കോമാന്‍, ഔസ്മാന്‍ ഡെംബെലെ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ക്രിസ്റ്റഫര്‍ എന്‍കുനു.

2018 ഫൈനലില്‍ ഗോള്‍ നേടിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബയും എന്‍ ഗോലോ കാന്റെയും പരുക്കുമൂലം പുറത്താണ്. പുതുതായി കിരീടമണിഞ്ഞ ബാലന്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, ഔസ്മാന്‍ ഡെംബെലെ എന്നിവര്‍ക്കൊപ്പം നിരയെ നയിക്കും. ഈ മാസം ആദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ പരുക്കേറ്റ് പുറത്തുപോയ സെന്റര്‍ ബാക്ക് റാഫേല്‍ വരാനെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

]]>
പാരീസ് ബാറിൽ വെടിവയ്പ്പ്: ഒരു മരണം, നാല് പേർക്ക് പരുക്ക് https://malayalees.ch/one-killed-and-four-injured-in-paris-bar-shooting-by-two-armed-attackers/ Tue, 19 Jul 2022 04:47:33 +0000 https://malayalees.ch/?p=65047 ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ വെടിവയ്പ്പ്. ബാറിൽ സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്.

തിങ്കളാഴ്ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്ഥാനത്തെ 11-ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. വാഹനത്തിൽ എത്തിയ രണ്ടു പേർ ടെറസിൽ ഇരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഷൂട്ടർമാരിൽ ഒരാളെ ബാറിന്റെ രക്ഷാധികാരികൾ പിടികൂടിയെന്നും ജില്ലാ മേയർ ഫ്രാങ്കോയിസ് വോഗ്ലിനെ ഉദ്ധരിച്ച് സ്‌പുട്‌നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംശയിക്കുന്നവരുടെയും ഇരകളുടെയും ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

]]>
വാഹന പരിശോധനയ്ക്ക് നിർത്തിയില്ല; 2 പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു https://malayalees.ch/french-police-open-fire-at-vehicle/ Mon, 25 Apr 2022 04:25:45 +0000 https://malayalees.ch/?p=60637 സെൻട്രൽ പാരീസിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് വെടിയുതിർത്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പൊലീസ് വെടിവച്ചത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി Actu17 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച അർദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിർത്താൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം പാലിക്കുന്നതിന് പകരം ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്വയം സംരക്ഷിക്കാൻ വെടിയുതിർത്തു.

ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു. പിന്നിൽ ഇരുന്ന മൂന്നാമത്തെ യാത്രക്കാരനെ കൈക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന് https://malayalees.ch/uefa-nations-league-france-spain/ Mon, 11 Oct 2021 04:24:05 +0000 https://malayalees.ch/?p=50787 യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ സ്പെയിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോക ചാംപ്യന്മാരുടെ തിരിച്ചുവരവ്. ഒയർസബലിന്റെ ഗോളിലൂടെ സ്പെയിൻ ആണ് ലീഡ് എടുത്തത്. എന്നാൽ കരീം ബെൻസമയിലൂടെ സമനില പിടിച്ചു. കളിയുടെ 80 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. (uefa nations league france)

സെമിഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടി അവസാനം കുറിച്ചു. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.

ഫ്രാൻസ് ആവട്ടെ, ബെൽജിയത്തെ 2-3 എന്ന സ്കോറിനു മറികടന്ന് ഫൈനൽ പ്രവേശനം നേടുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ചായിരുന്നു ഫ്രാൻസിൻ്റെ ജയം. കരീം ബെൻസേമ, കിലിയൻ എംബാപ്പെ, തിയോ ഹെർണാണ്ടസ് എന്നിവരാണ് ഫ്രാൻസിൻ്റെ ഗോൾ സ്കോറർമാർ. യാനിക് കരാസ്കോ, റൊമേലു ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ കണ്ടെത്തി.

ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി. നിക്കോളോ ബരേല, ഡൊമിനൊകോ ബെരാർഡി എന്നിവർ ഇറ്റലിക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ ചാൾസ് ഡി കെറ്റെലേർ ആണ് ബെൽജിയത്തിൻ്റെ ആശ്വാസ ഗോൾ നേടിയത്.

]]>
അന്തർവാഹിനി ഇടപാടിന്റെ പേരിൽ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ് https://malayalees.ch/france-recalls-ambassadors/ Sat, 18 Sep 2021 04:27:26 +0000 https://malayalees.ch/?p=49773 സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. അമേരിക്ക, ഓസ്ട്രേലിയ സ്ഥാനപതിമാരെയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതാണ് പ്രകോപനം.

ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ്  ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനപ്രകാരം ഫ്രഞ്ച് തീരുമാനം ഓസ്‌ട്രേലിയയും അമേരിക്കയും നടത്തിയ “പ്രഖ്യാപനങ്ങളുടെ അസാധാരണമായ ഗൗരവം കൊണ്ട് ന്യായീകരിക്കപ്പെടുന്നു” എന്ന് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച പ്രഖ്യാപിച്ച യുഎസുമായുള്ള ഓസ്‌ട്രേലിയയുടെ അന്തർവാഹിനി കരാർ “സഖ്യകക്ഷികളും പങ്കാളികളും തമ്മിലുള്ള അസ്വീകാര്യമായ പെരുമാറ്റമാണെന്ന്” അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്റെ ഓസ്‌ട്രേലിയയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാനമായ ഇന്തോ-പസഫിക് സഖ്യം പ്രഖ്യാപിച്ചതിനുശേഷം ഈ വിഷയത്തിൽ മാക്രോൺ പ്രതികരിച്ചിട്ടില്ല, ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസിന് ഏകദേശം 100 ബില്യൺ ഡോളർ കരാറാണ് നഷ്ടമായത്.

ഇന്ത്യയും ചൈനയും മുതൽ ജപ്പാൻ, ന്യൂസിലാന്റ് വരെ നീളുന്ന മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ, പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള യൂറോപ്യൻ തന്ത്രത്തിനായി ഫ്രാൻസ് നിരവധി വർഷങ്ങളായി ശ്രമിക്കുന്നു. ഇന്തോ-പസഫിക്കിനുള്ള പദ്ധതി യൂറോപ്യൻ യൂണിയൻ ഈ ആഴ്ചയാണ് വെളിപ്പെടുത്തിയത്.

]]>
ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് പുറത്ത് https://malayalees.ch/france-out-in-shootout-euro-cup/ Tue, 29 Jun 2021 04:13:13 +0000 https://malayalees.ch/?p=46144 യൂറോകപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്തായി. ഷൂട്ടൗട്ടില്‍ തോറ്റത് സ്വറ്റ്‌സര്‍ലന്‍ഡിനോടാണ്. അഞ്ചിന് എതിരെ നാല് ഗോളുകള്‍ക്കാണ് തോറ്റത്. ഫ്രാന്‍സ് സൂപ്പര്‍ താരം എംബാപെയാണ് പെനാല്‍റ്റി കിക്ക് പാഴാക്കിയത്. ഹാരിസ് സെഫറോവിച്ചിലൂടെ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ മൂന്ന് ഗോള്‍ നേടി ഫ്രാന്‍സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന സെക്കന്റുകളില്‍ സമനില പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളിയെ നയിച്ചു.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. ഫ്രാന്‍സിനെ അട്ടിമറിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ നേരിടും. ക്രൊയേഷ്യയെ തകര്‍ത്താണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്വന്തം ഗോള്‍ കീപ്പറുടെ സെല്‍ഫ് ഗോളില്‍ പിന്നില്‍ പോയ സ്പാനിഷ് പട മൂന്ന് ഗോളടിച്ച് ലീഡെടുത്തു. ക്രൊയേഷ്യ 3-3ന് സ്‌പെയിനെ സമനിലയില്‍ കുരുക്കി. എക്ട്രാ ടൈമില്‍ ക്രൊയേഷ്യയെ സ്‌പെയിന്‍ മറികടന്നു. അഞ്ച് ഗോളുകള്‍ സ്‌പെയിന്‍ നേടി.

]]>
യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം https://malayalees.ch/euro-cup-germany-portugal-france/ Wed, 23 Jun 2021 12:29:36 +0000 https://malayalees.ch/?p=45943 യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും.

പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്ത്യാനോയെയും സംഘത്തെയും ആധികാരികമായി തോല്പിക്കാൻ കഴിഞ്ഞത് ജർമ്മനിക്ക് ആത്മവിശ്വാസം നൽകും. അതേസമയം, കിരീട സാധ്യത പോലും കല്പിക്കപ്പെടുന്ന ഫ്രാൻസിനെ സമനിലയിൽ കുരുക്കിയാണ് ഹംഗറി കളത്തിലിറങ്ങുക. ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ജർമ്മനിക്കെതിരെയും പുറത്തെടുക്കാനായാൽ ഗ്രൂപ്പ് എഫിൽ ആവേശം വർധിക്കും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫ്രാൻസ്. ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി യൂറോ കപ്പ് ആരംഭിച്ച ഫ്രാൻസിന് രണ്ടാം മത്സരത്തിൽ ഹംഗറിയ്ക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ വിജയം തന്നെയാണ് ഫ്രാൻസ് പ്രതീക്ഷിക്കുന്നത്. ഹംഗറിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗംഭീരമായി തുടങ്ങിയ പോർച്ചുഗലിന് ജർമ്മനിക്കെതിരായ കൂറ്റൻ പരാജയം കനത്ത തിരിച്ചടി ആയി. ഫ്രാൻസിനെ കീഴടക്കി പ്രീക്വാർട്ടറിൽ എത്തുക എന്നതാവും അവരുടെ ലക്ഷ്യം. ഈ മത്സരവും അർദ്ധരാത്രി 12.30നാണ്.

ഗ്രൂപ്പ് ഇയിലും ഇന്ന് രണ്ട് മത്സരങ്ങൾ ഉണ്ട്. സ്വീഡൻ പോളണ്ടിനെ നേരിടുമ്പോൾ സ്പെയിൻ-സ്ലൊവാക്യ മത്സരവും ഇന്ന് നടക്കും. രണ്ട് മത്സരവും ഇന്ത്യൻ സമയം രാത്രി 9.30നാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് സമനില മാത്രമുള്ള സ്പെയിന് ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്വീഡനും സ്ലൊവാക്യയ്ക്കും ഒരു സമനില കൊണ്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.

]]>