Aviation Ministry – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Jan 2021 04:26:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Aviation Ministry – malayalees.ch https://malayalees.ch 32 32 ആസാദ് ജമ്മു കശ്മീർ’ രേഖപ്പെടുത്തിയ ഭൂപടവുമായി കേന്ദ്ര സർക്കാർ വെബ്സൈറ്റ് https://malayalees.ch/wrong-map-in-central-govt-website/ Wed, 13 Jan 2021 04:26:14 +0000 https://malayalees.ch/?p=38478 ‘ആസാദ് ജമ്മു കശ്മീർ’ എന്ന് രേഖപ്പെടുത്തിയ ഭൂപടവുമായി കേന്ദ്ര സർക്കാർ വെബ്‌സൈറ്റ്. കേന്ദ്ര സർക്കാരിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ബ്യൂറോ യുടെ വെബ്‌സൈറ്റിലാണ് ഭൂപടം. വിവാദമായതിനു ശേഷം ഭൂപടം സൈറ്റിൽ നിന്നും മാറ്റി. കശ്മീരിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആസാദ് ജമ്മു കശ്മീർ അഥവാ സ്വതന്ത്ര ജമ്മു കശ്മീർ എന്ന അടയാളപ്പെടുത്തിയ അന്വേഷണ റിപ്പോർട്ടാണ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്.

2019 ജൂലൈയിൽ ഉണ്ടായ “ഗൗരവതരമായ സംഭവത്തിന്റെ “റിപ്പോർട്ടാണ് ഇത്. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക്പറന്ന വിസ്താര വിമാനം മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു അമൃതസറിൽ ഇറക്കിയിരുന്നു. 460 കിലോഗ്രാം ഇന്ധനം മാത്രമാണ് ഇതിൽ ബാക്കിയുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചു എയർക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ഈയടുത്താണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിലാണ് വിവാദ ഭൂപടമുള്ളത്.

]]>
കരിപ്പൂരിന് പിന്തുണയുമായി വ്യോമയാന മന്ത്രി; റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ https://malayalees.ch/aviation-minister-supports-karipur-airport/ Tue, 11 Aug 2020 06:00:22 +0000 https://malayalees.ch/?p=29987 ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത്

കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര വ്യോമയാനമന്ത്രാലയം . ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് .അതേസമയം വെള്ളിയാഴചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 103 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി . കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിെന പിന്തുണച്ച് രംഗത്തെത്തിയിരുന്നു . കരിപ്പൂരിലെ റൺവേ എൻഡ് സേഫ്റ്റ് ഏരിയ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഒാർഗൈനസേഷെൻറ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു . വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗം അടക്കമുളളവർ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിെടയുളള റിസ മാനദണ്ഡപ്രകാരമല്ലാ എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം ഡി.ജി.സി.എ മേധാവി അരുൺകുമാറും കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ റൺവേ വലിയ വിമാനങ്ങൾക്ക് സജ്ജമാണെന്നാണ് ഡിജിസിഎ മേധാവി ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടച്ച് ഡൗൺ പോയന്‍റ് മാറിയതാണ് അപകടത്തിന് കാരണമായി കരുതുന്നത് . റൺവേയിലെ പ്രശ്നങ്ങൾ 2016ൽ തന്നെ പരിഹരിച്ചതാണെന്നും നവീകരിച്ച റൺവെ വലിയ വിമാനങ്ങൾക്ക് അടക്കം അനുയോജ്യമാണെന്നാണ് വിലയിരുത്തുന്നത്. അതെ സമയം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ 103

പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.ഇതിൽ 23 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം കണ്ടെത്തുന്നതിനുള്ള ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടോയെന്നറിയാനായി വിമാനത്തിന്റെ എൻജിനും പരിശോധിക്കും.

]]>