Amarinder Singh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Sep 2022 04:39:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amarinder Singh – malayalees.ch https://malayalees.ch 32 32 ഉറപ്പിച്ച് ക്യാപ്റ്റന്‍; അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും https://malayalees.ch/amarinder-singh-party-punjab-lok-congress-set-to-join-bjp/ Fri, 16 Sep 2022 04:39:25 +0000 https://malayalees.ch/?p=68162 ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തെത്തിയത്.

പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടന്‍ തന്നെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

]]>
പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും https://malayalees.ch/navjot-singh-sidhu-likely-to-be-named-punjab-congress-chief/ Thu, 15 Jul 2021 12:33:39 +0000 https://malayalees.ch/?p=46834 പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് പഞ്ചാബ് ചാര്‍ജുള്ള നേതാന് ഹരീഷ് റാവത്ത് പറഞ്ഞു.

]]>
ഐ.പി.എല്‍: എന്ത് കൊണ്ട് മൊഹാലിയെ ഒഴിവാക്കി? ഉത്തരം തേടി പഞ്ചാബ് മുഖ്യമന്ത്രി https://malayalees.ch/whats-wrong-with-mohali-punjab-cm-amarinder-singh-news/ Tue, 09 Mar 2021 12:25:42 +0000 https://malayalees.ch/?p=41284 ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇത്തവണ ഐപിഎല്‍ നടക്കുന്നില്ല. എന്താണ് വേദി തെരഞ്ഞെടുപ്പിലെ മാനദണ്ഡം എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ബി.സി.സി.ഐക്ക് കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അനുസരിച്ചാണ് വേദി തെരഞ്ഞെടുപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. പഞ്ചാബിനെക്കാളും കോവിഡ് കേസുകള്‍ കൂടുതലുള്ള മുംബൈയില്‍ വേദി അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. പഞ്ചാബ് മുഖ്യമന്ത്രി അയച്ച കത്തില്‍ ഇക്കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക പ്രക്ഷോഭമാണ് മൊഹാലിയെ ഒഴിവാക്കിയതിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരിലധികവും പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കാര്യം പരിഗണിച്ചാണ് മൊഹാലിയെ ഒഴിവാക്കിയതെന്നാണ് പറയപ്പെടുന്നത്. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

]]>
ബജറ്റ്: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അമരീന്ദർ സിങ് https://malayalees.ch/budget-reflects-centres-efforts-to-sideline-non-bjp-states-amarinder-singh/ Tue, 02 Feb 2021 08:05:48 +0000 https://malayalees.ch/?p=39502 ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ തഴയുവാനാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സാധാരണക്കാരേയും മധ്യവർഗ്ഗത്തെയും കർഷകരെയും ബജറ്റ് വലിയ രീതിയിൽ അവഗണിക്കുന്നുവെന്നും അമരീന്ദർ സിങ് ആരോപിച്ചു.

”ബി.ജെ.പി സർക്കാരിന്റെ സ്ഥിര അജണ്ടയുടെ പ്രതിഫലനമാണ് ബജറ്റ്. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ അരികവൽക്കരിക്കുയാണ് കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം. സാധാരണക്കാരോടും, മധ്യവർഗത്തോടും, കർഷകരോടും വലിയ രീതിയിലുള്ള അവഗണനയാണ് ബി.ജെ.പി സർക്കാരിന്റെ ബജറ്റ് വെച്ച് പുലർത്തുന്നത്.” അമരീന്ദർ സിങ് പറഞ്ഞു.

”കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധ മനോഭാവത്തെ കാണിക്കുന്നതാണ് ബജറ്റ്. ചൈനയും പാകിസ്ഥാനും അതിർത്തിയിൽ ചെറുതല്ലാത്ത പ്രതിസന്ധികൾ സൃഷ്ട്ടിച്ചിട്ടും, കേന്ദ്ര ബജറ്റ് പ്രതിരോധ മേഖലയെ കാര്യമായി പരിഗണിച്ചിട്ടില്ല. കോവിഡ് മഹാമാരിയുടെ എല്ലാതരത്തിലുമുള്ള ആഘാതങ്ങൾ നിലനിൽക്കുമ്പോഴും കാര്യമായ നീക്കിവെക്കൽ ആരോഗ്യ മേഖലയിലും നടത്തിയിട്ടില്ല.” അമരീന്ദർ സിങ് കൂട്ടിച്ചേർത്തു. രണ്ട് മാസമായി കൊടും തണുപ്പിൽ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് ഒരു രീതിയിലും നീതി പുലർത്തുന്നല്ല ഈ ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.

]]>
കര്‍ഷക സമരം; ചർച്ചക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി https://malayalees.ch/we-recognise-fundamental-right-to-protest/ Thu, 17 Dec 2020 13:22:18 +0000 https://malayalees.ch/?p=37104 കർഷക സമരം സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്കു സമരം ചെയ്യാം. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമര രീതി മാറ്റാനാവുമെന്ന് കർഷക സംഘടനകൾ പറയണം. ലക്ഷ്യം നേരിടാൻ ചർച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാർ​ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി.

വഴി തടഞ്ഞുള്ള സമരം കർഷകർ അവസാനിപ്പിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങളും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. കർഷകർ നാട്ടിലേക്ക് മടങ്ങണമെന്നും ചർച്ചകൾക്കായി നേതാക്കൾ തുടരട്ടെ എന്ന നിർദ്ദേശവും അറ്റോർണി ജനറൽ മുന്നോട്ടു വച്ചു.

അതേസമയം, സമരം ഇന്ന് ഇന്ന് 22ാം ദിവസത്തിലേക്കു കടക്കുകയാണ്. സമരം ഒത്തു തീർപ്പക്കാൻ സമിതിയെ നിയോഗിക്കാമെന്ന സുപ്രീം കോടതി നിർദേശത്തോടും കർഷക സംഘടനകൾ അനുകൂലമായി പ്രതികരിക്കുന്നില്ല.

]]>