Adoor Prakash – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 04:00:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Adoor Prakash – malayalees.ch https://malayalees.ch 32 32 കോന്നിയില്‍ ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി https://malayalees.ch/adoor-prakash-mp-said-that-what-the-left-front-did-in-konni-was-not-development-but-deception/ Sat, 27 Mar 2021 03:59:54 +0000 https://malayalees.ch/?p=42095 കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി. ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന ബോർഡ് മാത്രമേ കോന്നിയില്ലയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് യാഥാർഥ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വാശിയോറിയ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെയാണ് ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. താൻ തുടങ്ങി വച്ച പദ്ധതിയുടെ പേരിൽ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിംഗ് എം.എൽ.എ ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡി.കോളജ് സ്വന്തം നേട്ടമായായാണ് ജെനീഷ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ അടൂര് പ്രകാശ് 2016ൽ കെട്ടിടം പണി പൂർത്തിയായ വിവരം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെയും കോന്നിയെയും മന്ത്രി കെ.കെ ശൈലജ അപമാനിച്ചതായും പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിൽ പുറംവാതിൽ നിയമനത്തിന് എം.എൽ.എ ശ്രമിക്കുന്നതായി പറഞ്ഞ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് യാഥാർഥ്യമാണെന്നും വ്യക്തമാക്കി. പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുന്നത് കള്ളവോട്ടാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്‍.ഡി.എഫ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ആദ്യമല്ലെന്നും വിമര്‍ശിച്ചു.

]]>
വെഞ്ഞാറമൂട് കൊലപാതകം; അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ https://malayalees.ch/allegation-against-adoor-prakash/ Wed, 02 Sep 2020 09:15:45 +0000 https://malayalees.ch/?p=31205 ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു, അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

വെഞ്ഞാറമൂട് ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ പത്തനംതിട്ടയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. അടൂര്‍ പ്രകാശിന്‍റെ തട്ടകത്തിലേക്ക് പ്രതികള്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു. ഇക്കഴിഞ്ഞ 31 നാണ് തിരുവന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചത്.

കേസില്‍ ഇതിനോടകം ഒരു സ്ത്രീ അടക്കം ഒമ്പത് പേര്‍ പിടിയിലായി. ഇതിൽ ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുകയും ചെയ്ത ഷജിത്ത്, അജിത്ത്, നജീബ്, സതി മോന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയും കസ്റ്റഡിയിലുണ്ട്.

കൃത്യത്തിൽ പങ്കുള്ള ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയും പിടിയിലായിട്ടുണ്ട്. ഒന്നാം പ്രതി സജീവ് അടക്കമുള്ള പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. നിലവിൽ അജിത്ത്, ഷജിത്ത്, സതിമോൻ, നജീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രധാന പ്രതികളായ അൻസാറും ഉണ്ണിയും ഒളിവിലെന്നാണ് സൂചന.

മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെത്തിയ കേസിലെ ഒന്നാം പ്രതിയാണ് സജീവ്. സജീവിനെയും മൂന്നാം പ്രതി സനലിനെയും രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിച്ചത്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് സംഘർഷങ്ങളുടെ തുടക്കം.

കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടർ ആക്രമണങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി.

]]>